ADVERTISEMENT

കമ്പളക്കാട് ∙ വില്ലേജ് ഓഫിസിൽ കയറി അക്രമം കാണിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വർഷത്തിന് ശേഷം കർണാടകയിൽ നിന്നു പിടികൂടി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ തെന്നരസിനെയാണ് (77) കമ്പളക്കാട് ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. കോട്ടത്തറ പിഎച്ച്സിയിൽ ഡോക്ടറായിരുന്ന ഇയാൾ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിലുള്ള വിരോധത്തിൽ വില്ലേജ് ഓഫിസിലെത്തി അപേക്ഷ സംബന്ധിച്ച ഫയൽ കീറിക്കളയുകയും ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നുമാണ് കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com