ADVERTISEMENT

മാനന്തവാടി ∙ മെഡിക്കൽ കോളജിന്റെ ബോർഡിൽ പെയിന്റടിച്ച് ഒറ്റയാൾ പ്രതിഷേധം നടത്തിയ സംഭവത്തിൽ  ജാമ്യം ലഭിച്ച ഷോബിൻ സി. ജോണിയും  മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത്.  ചികിത്സാപിഴവിന് കാരണമായവർക്ക് എതിരെ  നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

ഈ മാസം ഒന്നിനാണ് കൊയിലേരി സ്വദേശി മടത്തുംപടി ബിജു വർഗീസ് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരിച്ചത്. ബിജുവിന്റെ  മരണത്തിന് ശേഷം പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മെഡിക്കൽ കോളജ് എന്ന ബോർഡ് അനാവശ്യമാണ് എന്ന് ആരോപിച്ച് ആശുപത്രി ബോർഡിൽ ചുവന്ന മഷിയടിച്ച് പ്രതിഷേധിച്ചത്.  

ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ഷോബിനെ മാലയിട്ട് സ്വീകരിച്ചു. ജയിൽ മുതൽ ആശുപത്രി വരെ പ്രകടനവും നടന്നു. പരാതിയിൽ നടപടി എടുക്കാനോ മറുപടി നൽകാനോ തയാറാവാത്ത സാഹചര്യത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഷോബിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com