ADVERTISEMENT

ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങള്‍, പരിണിതപ്രജ്ഞരായ അധ്യാപകര്‍, ഉയര്‍ന്ന വിജയശതമാനം, ആകര്‍ഷകമായ പ്ലേസ്‌മെന്റ് റെക്കോര്‍ഡ്. സര്‍വോപരി വിദ്യാർഥികളുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന സംരംഭകത്വ അന്തരീക്ഷം. പഠിക്കാനായി ഒരു എന്‍ജിനീയറിങ് കോളജ് തിരഞ്ഞെടുക്കുമ്പോള്‍ വിദ്യാർഥികളും മാതാപിതാക്കളും അന്വേഷിച്ച് നടക്കുന്ന ഘടകങ്ങള്‍ ഇവയെല്ലാമായിരിക്കും. ഈ പറഞ്ഞ ഘടകങ്ങളെല്ലാം ഒരുക്കി രണ്ട് ദശാബ്ദക്കാലമായി മികവുറ്റ  എന്‍ജിനീയറിങ് തലമുറകളെ സൃഷ്ടിക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ്. 

കേരളത്തിലെ  സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  സമുന്നത സ്ഥാനമാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എന്‍ജിനീയറിങ് കോളേജിനുള്ളത്.  പാഠ്യ -പാഠ്യേതര  വിഷയങ്ങളിലെ മികവും സംരംഭകത്വ, നൈപുണ്യ വികസന, സ്റ്റാര്‍ട്ട്അപ്പ് രംഗങ്ങളിലെ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുമായി ലോകത്തിന്റെ തന്നെ ശ്രദ്ധ കവരുകയാണ് ഈ മികവിന്റെ കേന്ദ്രം. 

 

amal-jyothi3

കോഴ്സുകളുടേയും കുട്ടികളുടെയും എണ്ണം, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വൈപുല്യം, വിപുലമായ ഹോസ്റ്റൽ ശേഷി, റിസൽട്ടിലും  പ്ലേസ്‌മെന്റിലുമുള്ള നേട്ടങ്ങൾ,  ദീർഘവീക്ഷണവും  മൂല്യബോധവുമുള്ള മാനേജ്‌മെന്റ് എന്നിങ്ങനെ ഒട്ടേറെ സവിശേഷണങ്ങൾ ഒത്തിണങ്ങിയ അമൽജ്യോതി കോളേജ് സുരക്ഷിതമായ ഭാവി വിദ്യാർഥികൾക്ക് ഉറപ്പു വരുത്തുന്നു.

 

എല്ലാം ഒരു കുടക്കീഴിലൊരുക്കുന്ന ഗ്രീന്‍ ക്യാംപസ്

amal-jyothi-sky-walk

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 2001 ൽ നാല് ബാച്ചുകളുമായാണ് അമൽജ്യോതി എന്‍ജിനീയറിങ് കോളേജ് ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി- എരുമേലി -ശബരിമല ഹൈവേയിൽ കൂവപ്പള്ളിയിൽ ഇന്ന് കാണുന്ന വിശാലമായ ക്യാംപസ് 2003  ൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി മുരളി മനോഹർ ജോഷിയാണ് ഉദ്‌ഘാടനം ചെയ്തത്. ഒരു എന്‍ജിനീയറിങ് സിറ്റി  എന്ന ബിഷപ്പ്  മാർ മാത്യു  അറയ്ക്കലിന്റെ ദീർഘവീക്ഷണത്തിലാണ് ഹരിതാഭ പുതച്ചു  നിൽക്കുന്ന മനോഹരമായ കോളേജ് ക്യാംപസ്  സ്ഥാപിതമാകുന്നത്. 

 

65 ഏക്കറിൽ  16 .5  ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ കോളേജ് കെട്ടിടം. ഇതിനോട് ചേര്‍ന്ന് തന്നെ 1200 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ലേഡീസ് ഹോസ്റ്റലും 1300 പേർക്കു  താമസിക്കാവുന്ന ജെന്റ്സ് ഹോസ്റ്റലും. ലേഡീസ് ഹോസ്റ്റലിലേക്ക് കോളേജിൽ നിന്ന് നേരിട്ടെത്താൻ നിര്‍മ്മിച്ച മനോഹരമായ സ്കൈ വാക്ക് അറേബ്യൻ ബുക്ക് ഓഫ്  വേൾഡ് റെക്കോർഡ് ലഭിച്ച ഒരു എന്‍ജിനീയറിങ് വിസ്മയമാണ്. ജെന്റ്‌സ് ഹോസ്റ്റലിലേക്ക്  പ്രവേശിക്കാനും അക്കാദമിക് ബ്ലോക്കിൽ നിന്ന് മറ്റൊരു ബ്രിഡ്‌ജ് ഉണ്ട്.വിദ്യാർഥികൾക്കായി വൈഫൈ, പവർ ലോൺഡ്രി സൗകര്യങ്ങൾ ഹോസ്റ്റലിൽ ഒരുക്കിയിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള അടുക്കളയും കാന്റീനുമാണ് ഹോസ്റ്റലിലുള്ളത്.

 

amal-jyothi2

മൂന്ന് നിലകളിലായി സെൻട്രൽ ലൈബ്രറിയ്ക്കു പുറമേ ഡിപ്പാർട്മെന്റ് ലൈബ്രറികൾ, ലബോറട്ടറികൾ, റിസർച്ച് ലാബ്, 1500 ലേറെ കംപ്യൂട്ടറുകൾ, 2  gbps ഇന്റർനെറ്റ് കണക്റ്റിവിറ്റി, 200 kw സോളാർ പവർ പ്ലാന്റ്, 1120 kw ജനറേറ്റർ  എന്നിങ്ങനെ നീളുന്നു  കോളജ് ഒരുക്കുന്ന ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍. 

 

കോഴ്‌സുകളില്‍ വൈവിധ്യം 

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ് ഓട്ടോമൊബൈൽ, കെമിക്കൽ, ഐ. റ്റി, മെറ്റലർജി, ഫുഡ് ടെക്നോളജി എന്നിങ്ങനെ 10 ബ്രാഞ്ചുകളിൽ  ബി. ടെക്കിന്  840  സീറ്റുകളും 9 സ്പെഷ്യലൈസേഷനുകളിലായി എം. ടെക്കിന് 159  സീറ്റുകളും എം.സി.എയ്ക്ക്  180 സീറ്റുകളുമാണുള്ളത്.

amal-jyothi-knowledge_center

 

കരിയറിലും വ്യക്തിത്വത്തിലുമുള്ള വിദ്യാർഥികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതാണ് ഇവിടുത്തെ പാഠ്യക്രമം. കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ 9400 -ൽ പരം വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനം  പ്രസിദ്ധ മൾട്ടി നാഷണൽ കമ്പനികളിലും റിസർച്ച് ഓർഗനൈസേഷനുകളിലും ജോലി ചെയ്യുന്നു. സംരംഭകത്വ രംഗത്ത് വെന്നിക്കൊടി പാറിച്ചവരും നിരവധി. IIT,IIM, NIT തുടങ്ങിയ രാജ്യത്തെ മുന്‍നിര കോളജുകളിലും വിദേശത്തെ സര്‍വകലാശാലകളിലും ഉപരിപഠനത്തിന് യോഗ്യത നേടിയവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇതുറപ്പാക്കുന്നതിന് എല്ലാ വകുപ്പുകളിലും പ്ലെയ്‌സ്‌മെന്റ് സെല്ലുകളും പ്രവര്‍ത്തിക്കുന്നു.  

 

സ്റ്റാര്‍ട്ട്അപ്പ് രംഗത്തെ ഉറച്ച  ചുവടുവയ്പ്പുകള്‍ 

കേന്ദ്രഗവണ്‍മെന്റിന്റെ സംസ്ഥാന സ്റ്റാര്‍ട്ട് അപ്പ് റാങ്കിങ്ങില്‍ ശക്തമായ സ്റ്റാര്‍ട്ട് അപ്പ് പരിതസ്ഥിതി വികസിപ്പിക്കുന്നതിലെ ടോപ്പ് പെര്‍ഫോര്‍മറായി കേരളം കഴിഞ്ഞ ദിവസം മാറിയിരുന്നു. കേരളത്തിന്റെ ഈ സ്റ്റാര്‍ട്ട് അപ്പ് വിജയത്തില്‍ നല്ലൊരു പങ്ക് അമല്‍ജ്യോതിയെ പോലുള്ള മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാനാകും. സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് ലോകോത്തര സര്‍വകലാശാലകളെയും വെല്ലുന്ന മുന്നേറ്റങ്ങളാണ് കോളജിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. 

 

സംരംഭകത്വ രംഗത്ത് ഏറെ ശ്രദ്ധേയമായ നേട്ടങ്ങളാണ് കുറഞ്ഞ കാലയളവില്‍ തന്നെ അമല്‍ജ്യോതി കൈവരിച്ചത്. 2009 മുതൽ തന്നെ ഇന്നവേഷൻ ആൻഡ് എന്‍ട്രപ്രണര്‍ഷിപ്പ് സെന്റർ ഇവിടെ പ്രവർത്തനമാരംഭിച്ചു. സംഥാനത്തെ കോളേജുകളിൽ ആദ്യമായി ഐ.ഇ.ഡി.സി. നടപ്പിലാക്കിയത് കോളേജിന്റെ നേട്ടങ്ങളിലൊന്നാണ്. ഇതിന്റെ പ്രവർത്തനമികവിന്റെ അംഗീകാരമായി കേന്ദ്രഗവൺമെന്റിന്റെ ധനസഹായത്തോടെ അമൽജ്യോതിയിൽ ആരംഭിച്ചിരിക്കുന്ന 'സ്റ്റാർട്ടപ്‌സ്  വാലി' എന്ന ടെക്നോളജി ബിസിനസ്  ഇൻക്യൂബേറ്ററിൽ (TBI) 30 ലേറെ കമ്പനികൾ പ്രവർത്തിക്കുന്നു. കേന്ദ്ര ഗവൺമെന്റ്  അംഗീകാരമുള്ള   ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്റർ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക സ്വാശ്രയ എന്‍ജിനീയറിങ്ങ്  കോളേജാണ് അമൽജ്യോതി.

amal-jyothi4

 

ജൈവസാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ കൂടുതൽ സംരംഭകത്വ പ്രോജക്ടുകൾക്കായി രണ്ടാമത്തെ TBIയും കോളജ് യാഥാർഥ്യമാക്കിയിരിക്കുന്നു. പെപ്പർ സെപ്പറേറ്റർ, റബർ പാൽ  സംഭരണ ബാഗ്, കൈത വരിഞ്ഞു കെട്ടുന്നതിനുള്ള  യന്ത്രം എന്നിങ്ങനെ കർഷകർക്ക് ഉപകാരപ്പെടുന്ന പല പ്രോജക്ടുകളും ഇവിടുത്തെ വിദ്യാർഥികൾ മുന്നോട്ട് വച്ചിട്ടുണ്ട്. 

 

വിദ്യാർഥികളുടെ ആശയങ്ങൾ ഉത്പന്നങ്ങളാക്കി  മാറ്റുന്നതിന് വേണ്ടി  മാനേജ്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ പ്രത്യേക പ്രൊജക്റ്റ് ഡെവലപ്മെന്റ്  സ്കീമുകളും കോളേജ് ഒരുക്കുന്നു. കൂടാതെ ഗവൺമെന്റിന്റെയും  സ്വകാര്യ കമ്പനികളുടെയും സഹായത്തോടു കൂടി പ്രോജക്ടുകൾ  ചെയ്യുന്നതിനുള്ള അവസരവുമുണ്ട്. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച അക്കാദമിക് എന്റര്‍പ്രൈസ് സൊല്യൂഷന്‍സ് സോഫ്ട് വെയര്‍ നിലവില്‍ നിരവധി സംരംഭങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ആരോഗ്യ രംഗത്തെ നൂതന സംരംഭമായ ഹെല്‍ത്തി കോട്ടയം മൊബൈല്‍ ആപ്പ്, ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയവും അമല്‍ജ്യോതിയിലെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ സാങ്കേതിക രംഗത്തെ സംഭാവനകളാണ്.  പഠിച്ചു  കൊണ്ടിരിക്കുമ്പോൾ തന്നെ  ക്യാംപസിനകത്തും  പുറത്തുമായി സ്റ്റാർട്ടപ്പുകളിൽ  ഇന്റേൺഷിപ് ചെയ്യാനുള്ള അവസരവും വിദ്യാർഥികള്‍ക്ക് ഒരുക്കുന്നു. 

 

ഗവേഷണത്തിന്റെ പിന്‍ബലം 

അക്കാദമിക പ്രവര്‍ത്തനങ്ങളോടൊപ്പം ഗവേഷണവും ചേരുമ്പോഴാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറുന്നതും സമൂഹത്തിന് ഗുണമുണ്ടാകുന്നതും. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഏതൊരു കോളജിനെയും അസൂയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് അമല്‍ ജ്യോതിയില്‍ നടക്കുന്നത്. 

 

ഡോ. എ.പി.ജെ. അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയുടെ റിസർച്ച് സെന്ററാണ് അമൽജ്യോതി. പ്രഗത്ഭ റിസർച്ച് ഗൈഡുകളുടെ സേവനവും ഇവിടെ ലഭ്യമാണ്. രാജ്യാന്തര തലത്തിലും അഖിലേന്ത്യ തലത്തിലും ഒട്ടേറെ ഗവേഷണാധിഷ്ഠിത പ്രൊജെക്ടുകള്‍ അമൽ ജ്യോതിയിലെ വിദ്യാർഥികള്‍ അവതരിപ്പിച്ചു സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.  റിസർച്ച് പ്രോഗ്രാമുകൾക്കും ട്രെയിനിങ് പ്രോഗ്രാമുകൾക്കുമായി DST, AICTE, KTU, ISRO , KSCSTE  എന്നിവയുടെ ഫണ്ടും സ്ഥാപനത്തിന്  ലഭിക്കുന്നു.

 

amal-jyothi-campus

നൈപുണ്യ വികസനത്തില്‍ എന്നും ഒരു പടി മുന്നില്‍ 

തൊഴിൽ മേഖലയിൽ നൈപുണ്യാധിഷ്ഠിത പരിശീലനത്തിന്റെ അനന്തസാധ്യതകൾ മുൻകൂട്ടി കണ്ട് പത്തോളം മികച്ച നൈപുണ്യ പരിശീലനകേന്ദ്രങ്ങൾ  അമൽജ്യോതിയിൽ സജ്ജമാക്കിയിട്ടുണ്ട്. വോൾവോ -ഐഷർ കമ്പനിയുമായി സഹകരിച്ചു ഓട്ടോമൊബൈൽ  ടെക്നോളജി,  കെംപി സഹകരണത്തോടെ വെൽഡിങ് ടെക്നോളജി, ബോഷ് ആഭിമുഖ്യത്തിൽ ഓട്ടോമോട്ടീവ് സിസ്റ്റംസ്, റോയൽ എൻഫീൽഡ്, യമഹ കമ്പനികളുടെ സഹകരണത്തിൽ മോട്ടോർ ബൈക്കുകളുടെ സർവീസിങ്ങിൽ പരിശീലനം, നെസ്റ്റ് ഗ്രൂപ്പുമായി കൈകോർത്തു ഒപ്റ്റിക്കൽ ഫൈബർ ട്രെയിനിങ്, ജെ.കെ. ടയേഴ്‌സുമായി  സഹകരിച്ചു ഓട്ടോമൊബൈൽ ടയർ സെന്റർ എന്നിങ്ങനെ നീളുന്നു ഈ വിഭാഗത്തിലെ മുന്നേറ്റങ്ങള്‍. കൂടാതെ 2010 -ൽ ആരംഭിച്ച ഡ്രൈവിങ് അക്കാദമിയിലൂടെ ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഡ്രൈവിങ് പരിശീലനവും നൽകുന്നു.

 

IELTS, GATE, CAD, AI & ML നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലാങ്വേജ് എന്നിവയിൽ പരിശീലനവും ഒപ്റ്റിക് ഫൈബർ ടെക്‌നോളജി, ഓട്ടോമോട്ടീവ് സിസ്റ്റം  എന്നിവയിൽ ഇന്റേൺഷിപ് ചെയ്യാനുള്ള സൗകര്യവും കോളേജ് ഒരുക്കുന്നുണ്ട്. GATE,GAM, NEET, NET, JEE, AIMS, CUSAT, KVPY തുടങ്ങിയ മത്സരപരീക്ഷകളുടെ കേന്ദ്രവും കൂടിയാണ്  ഈ കോളജ്. 

 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഉഷാര്‍ 

പുസ്തക താളുകളില്‍ നിന്നു മാത്രമല്ല ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ചാണ് ഇവിടെ വിദ്യാർഥികള്‍ ബിരുദം നേടുന്നത്. അവരുടെ കലാപരവും സംഘാടനപരവുമായ കഴിവുകളെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഓരോ വര്‍ഷവും നടക്കുന്നു. വിശാലമായ നടുമുറ്റത്ത് അരങ്ങേറിയ കലാമാമാങ്കങ്ങള്‍ കണ്ടും കേട്ടും  മനസ്സ് നിറച്ച് ഇവിടം വിടുന്ന വിദ്യാർഥികള്‍ക്ക് അവയല്ലൊം എക്കാലവും മധുരമുള്ള ഗൃഹാതുര സ്മരണകളാകാറുണ്ട്. 

 

രണ്ട് എൻ. എസ്.എസ് യൂണിറ്റുകളും 30 ലേറെ ക്ലബ്ബുകളും ഈ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെന്റിന്റെ കീഴിൽ കായിക മത്സരങ്ങളിലും വിദ്യാർഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. വിശാലമായ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, മൈതാനം അടക്കമുള്ള സൗകര്യങ്ങളും വിദ്യാർഥികള്‍ക്ക് ലഭിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി കായിക ഇവന്റുകളില്‍ ഇവിടുത്തെ വിദ്യാർഥികള്‍ നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. 

 

'ഐസറ' എന്ന പേരിൽ ഓരോ വർഷവും നടക്കുന്ന രാജ്യാന്തര കോൺഫെറസ്, ദേശീയ, സംസ്ഥാന തല സെമിനാറുകളും വർക്ക് ഷോപ്പുകളും, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, സ്‌കിൽ ഡെവലപ്മെന്റ് എന്നീ വിഷയങ്ങളിലെ ക്ലാസുകള്‍ എന്നിങ്ങനെ വിദ്യാർഥികളുടെ 360 ഡിഗ്രി വികസനം സാധ്യമാക്കുന്ന എണ്ണിയാല്‍ തീരാത്ത പരിപാടികള്‍ ഇവിടെ സംഘടിപ്പിക്കപ്പെടുന്നു. 

 

NBA മുതല്‍ NAACവരെയുള്ള അംഗീകാരം 

യു.ജി.സി. യുടെ കീഴിലുള്ള നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ കേരളത്തിലെ 119 ന്യൂ ജനറേഷൻ  എൻജിനീയറിംഗ് കോളേജുകളിൽ "A" ഗ്രേഡ് നൽകി അംഗീകരിച്ച ആദ്യ സ്വാശ്രയ കോളേജ് അമൽജ്യോതിയാണ്. സംസ്ഥാനത്തെ സ്വകാര്യ  എൻജിനീയറിംഗ് കോളേജുകളിൽ നാഷണൽ ബോർഡ്  ഓഫ് അക്രഡിറ്റേഷന്റെ (NBA) അംഗീകാരം ആദ്യമായി നേടിയത് ഇവിടുത്തെ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ വിഭാഗങ്ങൾ ആയിരുന്നു.  സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ  സയൻസ്, കെമിക്കൽ എന്നീ  വിഭാഗങ്ങളിൽ എൻ. ബി . ഐ അക്രഡിറ്റേഷൻ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. 2016 -ൽ  നടന്ന കേരളാ ടെക്നൊളജിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രഥമ ടെക്‌ ഫെസ്റ്റിനും കേരള ടെക്നോളോജിക്കൽ കോൺഗ്രസ്സിനും വേദിയായി തെരഞ്ഞെടുക്കപ്പെട്ടതും അമല്‍ജ്യോതിക്ക് ലഭിച്ച അംഗീകാരങ്ങളാണ്. 

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം തോളോടുതോൾ ചേർന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുകയാണ് അമൽജ്യോതി. സാനിറ്റൈസർ, ഫുഡ് ഓപ്പറേറ്റഡ് സാനിറ്റൈസർ ഡിസ്സ്പെൻസർ, ടച് ലെസ് സാനിറ്റൈസർ ഡിസ്പെൻസർ, ഫേസ് ഷീൽഡ്, ഫേസ് മാസ്‌ക് ബക്കിൾ,ഹെല്‍ത്തി കോട്ടയം മൊബൈല്‍ ആപ്പ് എന്നിവ നിർമ്മിച്ച് നൽകാന്‍  മുൻപന്തിയിലാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളും ജീവനക്കാരും. 

 

ദീര്‍ഘവീക്ഷണത്തോടു കൂടിയ നേതൃത്വം 

സാങ്കേതിക വിദ്യാഭ്യാസരംഗത്തു  മഹത്തായ സംഭാവനകൾ നൽകി അമൽജ്യോതി ദ്രുതഗതിയിൽ  പ്രയാണം തുടരുമ്പോള്‍ അതിന് കരുത്തായി നില്‍ക്കുന്നത് ദീര്‍ഘവീക്ഷണവും സ്ഥൈര്യവും കൈമുതലാക്കിയ നേതൃത്വമാണ്.  കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കലാണ് കോളേജിന്റെ സ്ഥാപകനും പ്രഥമ രക്ഷാധികാരിയും. അദ്ദേഹത്തിന്റെ പിൻഗാമിയായ ബിഷപ്പ് മാർ ജോസ് പുളിക്കലാണ് ഇപ്പോഴത്തെ രക്ഷാധികാരി. രൂപതയുടെ മുൻവികാരി ജനറൽ  ഫാ. ഡോ . മാത്യു പായിക്കാട്ട് മാനേജറായും ഫാ. ബെന്നി സെബാസ്റ്റ്യൻ കൊടിമരത്തുംമൂട്ടിൽ അസി. മാനേജറായും തിരുവനന്തപുരം  സി.ഡാക്  ഡയറക്ടറായി വിരമിച്ച ഡോ. ഇസഡ്. വി. ളാകപ്പറമ്പിൽ പ്രിൻസിപ്പലായും കോളജിന് ഭരണ സാരഥ്യം വഹിക്കുന്നു.  കർമ്മനിരതരായ 230 അധ്യാപകരും 150 അനധ്യാപക ജീവനക്കാരും പി.ടി .എ യും ഇവര്‍ക്ക് ശക്തമായ പിന്തുണയേകുന്നു. 

 

കൂടുതൽ വിവരങ്ങൾക്ക്

Amal Jyothi College of Engineering

Kanjirappally, Kottayam (Dist.), Kerala, India, Pin - 686 518

Off: + 91 9072 66 1600

Website: www.amaljyothi.ac.in

 


English Summary: Amal Jyothi College of Engineering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com