ADVERTISEMENT

ആർക്കിടെക്ചർ ബിരുദപഠനത്തിനുള്ള ദേശീയ അഭിരുചിപരീക്ഷയായ ‘നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ’ (നാറ്റ) സമ്പൂർണ ലോക്ഡൗൺ ദിനമായ നാളെ നടത്തുന്നതു വിദ്യാർഥികളെ വലയ്ക്കുന്നു. കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന ‘നാറ്റ’യുടെ ഈ വർഷത്തെ രണ്ടാം സെഷനാണിത്. സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലാണു പരീക്ഷ. എന്നാൽ, പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരാനാകുമോ എന്ന ആശങ്കയിലാണ്.

കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിൽനിന്നുള്ളവർ മറ്റു ജില്ലകളിലാണു പരീക്ഷ എഴുതേണ്ടത്. കേരളത്തിൽ അയ്യായിരത്തോളം പേരാണു ‘നാറ്റ’ എഴുതുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഈ പ്രശ്നം ഇല്ലാത്തതിനാൽ കേരളത്തിനായി മാത്രം പരീക്ഷ മാറ്റിവയ്ക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് പരീക്ഷാ നടത്തിപ്പുകാർ. കഴിഞ്ഞവർഷം വീടുകളിൽ ഇരുന്ന് എഴുതാവുന്ന ഓൺലൈൻ പരീക്ഷ നടത്തിയപ്പോൾ ഒട്ടേറെ പരാതികളുണ്ടായതിനാലാണ് ഇത്തവണ വിവിധ കേന്ദ്രങ്ങൾ സജ്ജമാക്കിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തവർക്കു ഹാൾടിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്.

English Summary: National Aptitude Test in Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com