ADVERTISEMENT

ഓരോ സ്ഥാപനവും നിഷ്കർഷിക്കുന്ന നിയമവ്യവസ്ഥിതികളുണ്ട്. ജോലിക്കാർ തീർച്ചയായും പാലിക്കേണ്ട ലിഖിത നിയമങ്ങളും അലിഖിത നിയമങ്ങളുമുണ്ട്. അതിലൊന്നാണ് വസ്ത്രധാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിഖിതമായ ഡ്രസ്കോഡുണ്ടെങ്കിലും മറ്റു പല സ്ഥാപനങ്ങളിലും മാന്യമായ രീതിയിലുള്ള ഏതു വസ്ത്രവും ധരിക്കാമെന്നേ ജീവനക്കാരോട് നിർദേശിച്ചിട്ടുള്ളൂ. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ബിഹാർ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഒരു ഉത്തരവാണ് ഇപ്പോൾ വാർത്തകളിലിടം പിടിച്ചിരിക്കുന്നത്. 

Read Also : ഇഷ്ടജോലി കണ്ടെത്താം കൗമാരത്തിൽത്തന്നെ; അഭിരുചി കണ്ടെത്താൻ 11 വഴികൾ

ഉദ്യോഗസ്ഥർ ജീൻസും ടീഷർട്ടും ധരിക്കരുതെന്നാണ് ബിഹാർ വിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റർ സുബോദ് ചൗധരി പുറപ്പെടുവിച്ച ഉത്തരവിൽപ്പറയുന്നത്. സ്ഥാപനത്തിന്റെ അന്തസ്സ് നിലനിർത്താനും ഓഫിസ് നിയമങ്ങൾ പാലിക്കാനുമായാണ് ഡ്രസ്കോഡ് പരിഷ്കരിച്ചുകൊണ്ട് ഉത്തരവിറക്കിയതെന്നാണ് ബിഹാർ വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.

 

സർക്കാർ ഓഫിസിന്റെ അന്തരീക്ഷം നിലനിർത്താനാണ് പുതിയ പരിഷ്ക്കാരമെന്നും ഓഫിസ് അന്തരീക്ഷത്തിന് യോജിക്കാത്ത വിധത്തിലുള്ള വസ്ത്രധാരണം നിയമലംഘനമായി കണക്കാക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം. ഓഫിസിൽ അച്ചടക്കവും പ്രൊഫഷണലിസവും  ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യാതൊരു കാരണവശാലും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഓഫിസിൽ ജീൻസും ടീഷർട്ടും ധരിച്ചെത്താൻ അനുദിക്കില്ലെന്നും ഉത്തരവിലുണ്ട്. 

 

വകുപ്പുകളിൽ തുല്യതയും അച്ചടക്കവുമുറപ്പാക്കാനായി ബിഹാർ ഗവൺമെന്റ് വിവിധ വകുപ്പുകളിൽ ഡ്രസ്കോഡ് നടപ്പിലാക്കിയിട്ടുണ്ട്. 

 

Content Summary : Bihar education dept officials banned from wearing jeans, t-shirts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com