ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) ആദ്യമായി പട്ടികവർഗ (എസ്ടി) വിഭാഗത്തിൽനിന്നുള്ള പ്രഫസർമാരെ നിയമിച്ചു.

Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം; അവസരം ലഭിക്കാൻ എന്തു ചെയ്യണം

എസ്‌ടി സംവരണ പ്രഫസർ പദവിയിലേക്കു മുൻപും അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയിരുന്നുവെങ്കിലും അനുയോജ്യരായവരെ കിട്ടിയില്ലെന്ന കാരണത്താൽ നിയമനം നടത്തിയിരുന്നില്ല. ഇക്കുറി 4 പേരെയാണ് നിയമിച്ചത്.

 

സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്മെന്റിൽ 186 അധ്യാപകരെ നിയമിച്ചു. നിയമ നടപടികൾ തുടരുകയാണെന്നും വിസി ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു. 331 അധ്യാപകതസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

Read Also : ഫെലോഷിപ് കിട്ടിയിട്ട് 11 മാസം; വലഞ്ഞ് ഗവേഷണ വിദ്യാർഥികൾ

നിയമനം പൂർത്തിയായ 186 പദവികളിൽ 61 പേർ ഒബിസി വിഭാഗത്തിൽനിന്നാണ്. 36 പേർ എസ്‌സി വിഭാഗത്തിലും 24 പേർ എസ്‌ടി വിഭാഗത്തിലും നിന്നുമുള്ളവർ. 23 പേർ വനിതകളാണ്. ജെഎൻയുവിനു കീഴിലെ 48 പഠനകേന്ദ്രങ്ങളിൽ 14 എണ്ണത്തിലും വനിതാ മേധാവികളാണുള്ളതെന്നും ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു.

 

Content Summary : JNU Appoints Professors from Scheduled Tribe Category for the First Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com