ADVERTISEMENT

ബെംഗളൂരു ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിനു കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി 268 പ്രോജക്ട് എൻജിനീയർ ഒഴിവ്. രണ്ടു വർഷത്തെ കരാർ നിയമനം. രണ്ടു വർഷം കൂടി നീട്ടിക്കിട്ടാം. മേയ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.  

 

പഞ്ചാബ് (64), ഉത്തർ പ്രദേശ് (48), ജമ്മു ആൻഡ് കശ്മീർ (48), ഗുജറാത്ത് (36), രാജസ്ഥാൻ (24), അസം (24), ഡൽഹി (12), മധ്യപ്രദേശ് (12) എന്നിങ്ങനെയാണ് ഒഴിവുകൾ. 

 

യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സയൻസ് വിഭാഗങ്ങളിൽ ഒന്നാം ക്ലാസോടെ ബിഇ/ബിടെക് (എസ്‌സി/എസ്ടി, ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി). കുറഞ്ഞതു രണ്ടു വർഷത്തെ യോഗ്യതാനന്തര  പ്രവൃത്തിപരിചയം വേണം. 

 

പ്രായപരിധി: 32 വയസ്സ്. ഫീസ്: 500 രൂപ (പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല). എസ്ബിഐ ശാഖ വഴിയോ ഓൺലൈനായോ ഫീസ് അടയ്ക്കാം.

 

യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെയും ജോലിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ  ഷോർട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. സിജിപിഎ ശതമാനത്തിലേക്കു മാറ്റുന്ന രീതി നിർബന്ധമായും അപേക്ഷയ്ക്കൊപ്പം ഉൾക്കൊള്ളിച്ചിരിക്കണം. 

www.bel-india.in

 

38 എൻജിനീയർ/ ഓഫിസർ

ഭാരത് ഇലക്‌ട്രോണിക്‌സ് നവി മുംബൈ, ഉത്തരാഖണ്ഡ് യുണിറ്റുകളിൽ ട്രെയിനി എൻജിനീയർ/ഓഫിസർ, പ്രോജക്ട് എൻജിനീയർ/ഓഫിസർ തസ്തികയിൽ 38 ഒഴിവ്. കരാർ നിയമനം. എൻജിനീയറിങ് വിഭാഗങ്ങളിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് യോഗ്യതക്കാർക്കും ഓഫിസർ തസ്തികയിൽ എംബിഎ/എംഎസ്ഡബ്ല്യു/തത്തുല്യ യോഗ്യതക്കാർക്കുമാണ് അവസരം. നിശ്ചിത യോഗ്യതാനന്തര പ്രവൃത്തിപരിചയമുണ്ടായിരിക്കണം. 

∙നവി മുംബൈ (23 ഒഴിവ്): ട്രെയിനി എൻജിനീയർ (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), ട്രെയിനി ഓഫിസർ (ഫിനാൻസ്), പ്രോജക്ട് ഓഫിസർ (എച്ച്ആർ). മേയ് 14 വരെ അപേക്ഷിക്കാം. 

∙ഉത്തരാഖണ്ഡ്് (15 ഒഴിവ്): ട്രെയിനി എൻജിനീയർ (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), പ്രോജക്ട് എൻജിനീയർ (കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), ട്രെയിനി ഓഫിസർ (ഫിനാൻസ്). മേയ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.  ഉത്തരാഖണ്ഡ്, ഡൽഹി, മിസോറം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായിരിക്കും നിയമനം. www.bel-india.in

English Summary: Recruitment In Bharat Electronics Limited 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com