ADVERTISEMENT

പൂച്ചയുടെ ശബ്ദത്തിൽ മ്യാവൂ.. മ്യാവൂ... എന്നു കരയുന്ന പ്രത്യേക ഇനം കടൽക്കാക്ക കേരളത്തിൽ വീണ്ടും വിരുന്നെത്തി.  പ്രത്യേക തരം ശബ്ദം കൊണ്ടു തന്നെ ‘മ്യാവൂ കടൽക്കാക്ക’ എന്നറിയപ്പെടുന്ന പക്ഷിയെ പൊന്നാനി അഴിമുഖത്താണ് കണ്ടെത്തിയത്. ഇതു മൂന്നാം തവണയാണ് ഈ ഇനത്തെ കേരളത്തിൽ കണ്ടെത്തുന്നതെന്ന് പക്ഷി ഗവേഷകനായ ഡോ.അബ്ദുള്ള പാലേരി പറഞ്ഞു.

നൂറുകണക്കിനു സ്റ്റെപ്പി കടൽക്കാക്കകൾക്കും ഏതാനും ഹോയിഗ്ളിൻ കടൽക്കാക്കൾക്കും ഇടയിലായിരുന്നു മ്യാവൂ കടൽക്കാക്ക.  കടൽകാക്കകളെ നിരീക്ഷിക്കുന്നവർക്കു വേണ്ടിമാത്രമുള്ള ഒരു വിദേശ കൂട്ടായ്മയുടെ ഗ്രൂപ്പിൽ ഫോട്ടോ നൽകിയപ്പോഴാണ്  ഗവേഷകർ ഇതു മ്യാവൂ കടൽകാക്കയാണെന്നു തിരിച്ചറിഞ്ഞതെന്ന് അബ്ദുള്ള പാലേരി പറഞ്ഞു. റഷ്യയിൽ കാണപ്പെടുന്ന മ്യാവൂ കടൽകാക്കയുടെ ഹെയ്‌നി ഉപവിഭാഗമാണിത്.

ഇന്ത്യയിൽതന്നെ അപൂർവമായാണ് പക്ഷിയെ കാണാറുള്ളത്. ഡൽഹി, ഉത്തർപ്രദേശ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ വല്ലപ്പോഴും മ്യാവൂ കാക്ക വന്നുപോകാറുണ്ടെന്നും റഷ്യയിലും സൈബീരിയയിലുമാണ് ഇതു പ്രജനനം നടത്തുന്നതെന്നും അബ്ദുല്ല പാലേരി പറഞ്ഞു.സാധാരണ കടൽക്കാക്കകളിൽനിന്നു വ്യത്യസ്തമായി വൃക്ഷങ്ങളിലാണ് കൂടുകൂട്ടുക. വെളുത്ത തലയുള്ള കാക്ക കാണാനും സുന്ദരനാണ്. പൊന്നാനി അഴിമുഖവും പുറത്തൂർ, പടിഞ്ഞാറേക്കര പുഴയോര ഭാഗങ്ങളും ദേശാടനപ്പക്ഷികളുടെ ആഗമനംകൊണ്ട് ശ്രദ്ധേയമാണെങ്കിലും ഇൗ ഭാഗങ്ങളിൽ പക്ഷികളെ സംരക്ഷിക്കുന്നതിന് നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com