ADVERTISEMENT

തൃശൂർ പാവറട്ടി കോൾപ്പാടത്ത് ഓണമുണ്ണാൻ പക്ഷിക്കൂട്ടങ്ങളെത്തി. ഓണക്കാലത്ത് നാട്ടുകാർക്ക് കാഴ്ചസദ്യ ഒരുക്കുകയാണ് പക്ഷിക്കൂട്ടം. വിവിധ വർണങ്ങളിലും ആകൃതിയിലും വലുപ്പത്തിലുമുള്ള കൊക്കുകളുടെ കൂട്ടമാണ് കാഴ്ചയുടെ വസന്തം തീർക്കുന്നത്. കർക്കടകത്തിന്റെ പഞ്ഞമെല്ലാം മാറി ചിങ്ങമാസം എത്തിയതോടെ കോൾപ്പാടത്ത് കൃഷിപ്പണികൾക്ക് ഒരുക്കം തുടങ്ങി.

സമൃദ്ധിയുടെയും കാലമാണ്.  വയറ് നിറച്ച് സമീപത്തെ വിജനമായ ഇടങ്ങളിലെ മരച്ചില്ലകളിലും തെങ്ങിൻ പട്ടകളിലുമാണ് ഇവയുടെ വിശ്രമം.

വർണക്കൊക്ക്, ചേരാചുണ്ടൻ, കാലിക്കൊക്ക്, കുളക്കൊക്ക്, കഷണ്ടി കൊക്ക്, കന്യാസ്ത്രീ കൊക്ക്, ഇടമുണ്ടി, ഞാറ കൊക്ക്, കറുത്ത കഷണ്ടി കൊക്ക് തുടങ്ങിയവയാണ് എത്തിയിട്ടുള്ളത്. ഇനി ഇൗ കൃഷിക്കാലം കഴിയുന്നത് വരെ പക്ഷികളുടെ വർണവൈവിധ്യം കോൾപ്പാടത്ത് ഉണ്ടാകും. പുതിയ അഥിതികളും ഇടക്കാലത്ത് എത്തും. ചിലത് പോകും. മനം മയക്കുന്ന കാഴ്ചകളിൽ മുങ്ങാൻ സഞ്ചാരികളും കോൾപ്പാടത്ത് എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com