വരൾച്ചയെ നേരിടുന്നതിന് വനം വകുപ്പ് വനത്തിൽ കൂടുതൽ കുളങ്ങൾ നിർമിക്കുന്നു. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനത്തിൽ കുളത്തിന്റെ നിർമാണം പൂർത്തിയായി. 10 മീറ്റർ നീളത്തിലും വീതിയിലും ഒന്നര മീറ്റർ ആഴത്തിലാണ് കുളം നിർമിച്ചത്. വേനൽ കഠിനമായാൽ ഈ വനമേഖലയിലെ ആനക്കൂട്ടങ്ങൾ വെള്ളം തേടി നെല്ലിക്കുത്ത് ജനവാസ കേന്ദ്രത്തിലേക്കാണെത്തുന്നത്.
കുളം നിർമിച്ചതോടെ ഇത് തടയാനാകുമെന്നാണ് കരുതുന്നത്. കരിയംമുരിയം വനത്തിലെ നീളംപൊയിലിൽ നിർമിച്ച കുളത്തിൽനിന്ന് ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ വെള്ളം കുടിക്കുന്നുണ്ട്. ഉൾക്കാടുകളിൽ വെള്ളത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങൾ കണ്ടെത്തിയാണ് കുളങ്ങൾ നിർമിക്കുന്നത്.
English Summary: Beating the summer heat: ponds dug up for elephants in Kerala