ADVERTISEMENT

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഗുജറാത്തിലെ ബനാസ്കാന്തയിൽ ഒരു ഉൽക്കാശില പതിച്ചത്. 1852ന് ശേഷം ഇന്ത്യയിൽ പതിക്കുന്ന അപൂർവ ഇനം ഉൽക്കശിലയാണ് ഇതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. അന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് ഈ ഉൽക്കാശില പതിച്ചത്.

 

ബുധന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന എൻസ്റ്റാറ്റൈറ്റ് എന്ന പദാർഥത്തിന്റെ സാന്നിധ്യം ഈ ഉൽക്കാശിലയിൽ കൂടുതലായി കണ്ടെത്തി. അഹമ്മദാബാദ് സ്പെയ്സ് വിഭാഗത്തിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ പരീക്ഷണത്തിലാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ കറന്റ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 450 ഉൽക്കാശിലകളാണ് ഇതുവരെ വീണിരിക്കുന്നത്. ഭൂമിയിൽ കണ്ടെത്താനാവാത്ത പല അസാധാരണമായ പദാർഥങ്ങളുടെ സാന്നിധ്യം ഈ ഉൽക്കാശിലകളിൽ കാണപ്പെടാറുണ്ട്. കുറഞ്ഞ അളവിൽ ഓക്സിജൻ ഉള്ളതോ, ഓക്സിജൻ ഇല്ലാത്തതോ ആയ അവസ്ഥയിൽ രൂപപ്പെടുന്ന പരുക്കൻ ആഗ്നേയശിലകളാണ് ഉൽക്കകൾ.

 

ജെറ്റ് വിമാനത്തിന്റേത് പോലത്തെ ശബ്ദത്തോടെയാണ് ഉൽക്കാശില പതിച്ചത് എന്നാണ് ബനാസ്കാന്തയിലെ പ്രദേശവാസികൾ അന്ന് പറഞ്ഞത്. വേപ്പ് മരത്തിന്റെ ശിലയിലാണ് ഉൽക്ക പതിച്ചത്. ഉൽക്കാശില പല ഭാഗങ്ങളായി ചിതറിത്തെറിക്കുകയും ചെയ്തു. 10 കിലോമീറ്റർ അപ്പുറമുള്ള റാന്റില എന്ന ഗ്രാമത്തിലേക്കും ഇതിന്റെ ഭാഗം വീണിരുന്നു. 

 

English Summary: Meteorite that fell in Gujarat in August rare aubrite seen last 170 years back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com