ADVERTISEMENT

ചോര മരവിപ്പിക്കുന്ന വില്ലൻ... മോൺസ്റ്റർ... ഏഷ്യയിലെ ഏറ്റവും മികച്ച താപ്പാനയെന്ന വിശേഷണത്തിന് അർഹൻ. കൊലകൊല്ലിയെ പൂട്ടിയ വീരൻ. പക്ഷേ അതിലൊന്നും ഒതുക്കേണ്ടതല്ല ഇവനെ. അതൊക്കെ ചെറുത്. 1972ൽ വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന സത്യമംഗലം കാട്ടിൽനിന്ന് ലക്ഷണമൊത്ത ഒരു കുട്ടിക്കൊമ്പനെ കിട്ടി. ഏകദേശം ആറു വയസ്സ് പ്രായം. കുറുമ്പ് അൽപം കൂടുതലാണെന്നു മനസ്സിലായതുകൊണ്ടാകും, വനം വകുപ്പ് ആനക്കുട്ടിയെ വരകളിയാർ ആന വളർത്തൽ കേന്ദ്രത്തിൽ ചട്ടം പഠിപ്പിക്കാൻ എത്തിച്ചു. കുറുമ്പൻ മാത്രമല്ല, ഇവൻ അതിബുദ്ധിമാനാണെന്നു കൂടി മനസ്സിലാക്കിയ പണിത്തഴക്കം വന്ന പാപ്പാന്മാർ അനെ ഒന്നാംതരം താപ്പാനയാക്കാമെന്നു (കുങ്കി) നിശ്ചയിച്ചു. എന്നാൽ അവർ പോലും അറിഞ്ഞിരുന്നില്ല, അവരുടെ കയ്യിലുള്ളത് ഒരു നിധിയായിരുന്നുവെന്ന്. വരുംകാലത്ത് ഒട്ടേറെ ആപത്തുകളിൽ അവർക്ക് തുണയാകുന്ന നിധി. ഡോക്ടർ കെ അഥവാ എലഫന്റ് ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോ. വി. കൃഷ്ണമൂർത്തിയാണ് മുതുമല ക്യാംപിൽ വച്ച് ഈ മിടുക്കന് കലീം എന്ന പേര് നൽകുന്നത്. നിയന്ത്രിക്കാൻ പോന്ന ഒരു പാപ്പാൻ വരുന്നിടത്തോളം കാലം കലീം സ്വാതന്ത്ര്യം എന്തെന്ന് അറിഞ്ഞിരുന്നില്ല. പ്രശ്നക്കാരൻ ആയതുകൊണ്ടുതന്നെ മേയാൻ പോലും കലീമിന് അനുവാദമില്ലായിരുന്നു. എന്നാൽ 1976ൽ പളനിച്ചാമി എന്ന ചെറുപ്പക്കാരനായ പാപ്പാൻ വരകളിയാറിലെത്തി. തനിക്കൊത്ത പാപ്പാനെന്ന് തോന്നിയതുകൊണ്ടാകും കലീമും പളനിച്ചാമിയും പെട്ടെന്ന് സൗഹൃദത്തിലായി. ആ സൗഹൃദം പിന്നീടൊരു ജൈത്രയാത്രയായി. പളനിച്ചാമി–കലീം കൂട്ടുകെട്ട് നേടാത്ത വിജയങ്ങളില്ല. അതിനിടെ മണി എന്ന പാപ്പാനും കലീമിനൊപ്പം ചേർന്നു. ഇരുവരും തമ്മിൽ പതിറ്റാണ്ടുകളായുള്ള ഇഴമുറിയാത്ത സ്നേഹബന്ധം ഇപ്പോഴും തുടരുകയാണ്. എന്താണ് ആനകളിലെ ‘കലിപ്പൻ’ കലീമിന്റെ കഥ? എങ്ങനെയാണ് അവൻ ലക്ഷണമൊത്തൊരു താപ്പാനയായി മാറിയത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com