ADVERTISEMENT

കോവളം ഗ്രോവ് ബീച്ചിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അടിയുന്നതു തുടരുന്നു. കഴിഞ്ഞ ദിവസം അടിഞ്ഞതിന്റെ ഇരട്ടിയായി തീരത്ത് ഇന്നലത്തെ മാലിന്യ മല. രാത്രിയിലാണു മാലിന്യം ഏറെ വന്നടിയുന്നതെന്നു ലൈഫ് ഗാർഡുകൾ. വേലിയേറ്റ സമയത്താണ് ഇവ കരയിലെത്തുന്നത്.

പ്ലാസ്റ്റിക് കുപ്പികൾ, വലകൾ എന്നിവയുൾപ്പെട്ട വലിയ മാലിന്യ ശേഖരം ഈ ബീച്ചിൽ  ഇതാദ്യമായാണു വൻ തോതിൽ വന്നടിയുന്നതെന്ന് നാട്ടുകാർ.  തീരത്തു നിന്നു ഇവ കുറേയേറെ നീക്കം ചെയ്തെങ്കിലും വീണ്ടും വന്നടിയുന്നതു സഞ്ചാരികളുൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ലൈറ്റ് ഹൗസ് തീരത്ത് വൻ മരങ്ങളുടെ ഭാഗങ്ങളും കരക്കടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് വിഴി‍ഞ്ഞം മത്സ്യബന്ധന തുറമുഖത്ത് പഴയ വലകളുടെ വൻ ശേഖരം അടിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com