ADVERTISEMENT

വെല്ലുവിളികൾ നേരിടാൻ മുന്നോട്ടു വയ്ക്കപ്പെടുന്ന പുതിയ മാർഗം. എന്നാൽ  ഇതിനായി  ഇനിയുമേറെ പണം മൂലധനമായി ലോകരാജ്യങ്ങൾ മുടക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ പുതിയ റിപ്പോർട്ട് ഓർമിപ്പിക്കുന്നു.

പ്രകൃതിയെ  സുസ്ഥിരമായി കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ സാമൂഹികപാരിസ്ഥിതിക വെല്ലുവിളികളെ നിയന്ത്രണത്തിലാക്കുന്ന തന്ത്രമാണ് എൻബിഎസ് എന്നറിയപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം, ജലസുരക്ഷ, ജലമലിനീകരണം, ഭക്ഷ്യഭദ്രത, മനുഷ്യൻ്റെ ആരോഗ്യം, ജൈവവൈവിധ്യനഷ്ടം, ദുരന്തനിവാരണം എന്നിവയാണ് പ്രധാനപ്പെട്ട സാമൂഹികപാരിസ്ഥിതിക വെല്ലുവിളികളിൽ പെടുന്നത്. 

 

പ്രകൃതിയിൽ അധിഷ്ഠിതമായ പരിഹാരമാർഗ്ഗങ്ങൾക്കായി പ്രതിവർഷം ആഗോളതലത്തിൽ മുടക്കപ്പെടുന്ന മൂലധനം 2030 വർഷത്തോടെ ഇപ്പോൾ ഉള്ളതിന്റെ മൂന്നിരട്ടിയും 2050-ൽ നാലിരട്ടിയും ആകണമെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ ' സ്റ്റേറ്റ് ഓഫ് ഫിനാൻസ് ഫോർ നേച്ചർ (State of Finance for Nature) റിപ്പോർട്ട് പറയുന്നത്. 2021 മെയ് 27-ന് പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ട് യുണൈറ്റഡ് നേഷൻസ് എൻവയൺമെൻറ് പ്രോഗ്രാം, ദ വേൾഡ് ഇക്കണോമിക് ഫോറം, ദ ഇക്കോണമിക്സ് ഓഫ് ലാൻഡ് ഡീഗ്രേഡേഷൻ എന്നീ സംഘടനകൾ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.

 

2020 അടിസ്ഥാനവർഷമായി സ്വീകരിച്ച് കണക്കാക്കിയതനുസരിച്ച് 133 ബില്ല്യൺ ഡോളറാണ് പ്രകൃതിഅധിഷ്ഠിത മാർഗ്ഗങ്ങൾക്കായി പ്രതിവർഷം ഒഴുകുന്നത്. ഈ മൂലധനത്തിൽ  86 ശതമാനം പൊതുമേഖലയിൽ നിന്നും 14 ശതമാനം സ്വകാര്യമേഖലയിൽ നിന്നുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ എൻബിഎസ് ലേക്കുള്ള മൂലധനത്തുക ആഗോള മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (Global GDP) കേവലം 0.10 ശതമാനം മാത്രമാകുന്നു.  വിവിധ സർക്കാരുകൾ, വികസന സാമ്പത്തികസ്ഥാപനങ്ങൾ, പാരിസ്ഥിതികകാലാവസ്ഥാ ഫണ്ടുകൾ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ചിലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ഭൂപ്രകൃതിയേയും ജൈവ വൈവിധ്യത്തേയും സംരക്ഷിക്കാനും, സോഷ്യൽ ഫോറസ്ട്രി പോലുള്ള പ്രവർത്തനങ്ങൾക്കുമാണ് ചെലവാക്കപ്പെടുന്നത്. 

 

36 ബില്യൺ ഡോളർ മുടക്കുന്ന അമേരിക്കയും 31 ബില്യൺ ചെലവഴിച്ച ചൈനയുമാണ് NbS ഫണ്ടിങ്ങിൽ മുൻപിൽ. ജപ്പാൻ, ജർമനി, ഓസ്ട്രേലിയ എന്നിവരും മുൻനിരയിലുണ്ട്. ബ്രസീൽ, ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും പണം ചെലവഴിക്കുന്നുണ്ടെങ്കിലും അതു സംബന്ധമായ വിവരങ്ങൾ താരതമ്യപഠനത്തിനായി ലഭ്യമല്ലായെന്നാണ് റിപ്പോർട്ടിലുള്ളത്. കാലാവസ്ഥാ ധനസഹായവുമായി താരതമ്യപ്പെടുത്തുമ്പോൾ എൻബിഎസ് ഫണ്ട് തീരെ കുറവാണെന്നും റിപ്പോർട്ടിലുണ്ട്.

 

പൊതു,സ്വകാര്യ മേഖലകളിൽ നിന്നും എൻബിഎസിനായുള്ള പ്രതിവർഷ മൂലധന നിക്ഷേപം നാലിരട്ടിയെങ്കിലും ആയാൽ മാത്രമേ ഭാവിയിലെ കാലാവസ്ഥാ, ജൈവവൈവിധ്യ, ഭൂമിയുടെ മൂല്യശോഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ നേടാൻ കഴിയുകയുള്ളൂ. 2050 ആകുമ്പോൾ പ്രതിവർഷ മൂലധനനിക്ഷേപം 536 ബില്യൺ ഡോളറെങ്കിലും ആകണം. വനാധിഷ്ഠിത മാർഗങ്ങൾക്ക് മാത്രം പ്രതിവർഷം 203 ബില്യൺ ഡോളർ വേണ്ടി വരുമെന്നാണ് റിപ്പോർട്ട് കണക്കുകൂട്ടുന്നത്.  നികുതി ഘടനയുടെ പുനസംഘടന, കാർഷിക നയങ്ങളിലെ മാറ്റം, വാണിജ്യ തീരുവകൾ, കാർബൺ വിപണിയുടെ സാധ്യത തുടങ്ങിയവ  ധനസമാഹരണത്തിനായി ഉപയോഗപ്പെടുത്താനും വിവരശേഖരണവും റിപ്പോർട്ടിങ്ങും ഊർജസ്വലമാക്കാനും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു.

 

English Summary: Nature-based solutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com