ADVERTISEMENT

മഹാരാഷ്ട്രയിലെ വർധാ മണ്ട്‌വാ റോഡിലാണ് തലയും കാലുകളും അറുത്തുമാറ്റിയ നിലയിൽ പുള്ളിപ്പുലിയുടെ മൃതശരീരം കാണ്ടെത്തിയത്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി മനുഷ്യന്റെ ക്രൂരത എല്ലാ അതിവരമ്പുകളും ലംഘിക്കുന്നതിന് ഉദാഹരണമാണിത്. എഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് ദാരുണമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

മിണ്ടാപ്രാണികളോടുള്ള ക്രൂരതയ്ക്ക് അതിരുകളില്ല. ഇപ്പോൾ ഈ പുള്ളിപ്പുലിയുടെ പല്ലുകളും നഖവും കരിഞ്ചന്തയിൽ എത്തിയിട്ടുണ്ടാകും. മൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന വസ്തുക്കള്‍ ബഹിഷ്ക്കാമെന്നും പ്രവീൺ കസ്വാൻ വ്യക്തമാക്കി. ഇതുപോലെയുള്ള ആയിരക്കണക്കിന് മൃഗങ്ങളാണ് വർഷംതോറും വേട്ടയാടപ്പെടുന്നത്. മൃഗവേട്ടയും മൃഗക്കടത്തും നിരോധിച്ചിട്ടുണ്ടെങ്കിലും അനധികൃതമായി നടത്തുന്ന മൃഗവേട്ടയുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.

ഒരാഴ്ച്ചക്കിടയിൽ മൂന്നാമത്തെ തവണയാണ് ഈ മേഖലയിൽ പുള്ളിപ്പുലി കൊല്ലപ്പെടുന്നത്. വാർധാ മേഖലയിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട് നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവയുടെ പക്കൽ നിന്ന് പുള്ളിപ്പുലിയുടെ ശരീരഭാഗങ്ങളും കണ്ടെടുത്തു. സംഭത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും വർധ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സുനിൽ ശർമ വ്യക്തമാക്കി.

English Summary: Body Of A Leopard With Its Head & Paws Cut Off, Found In Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com