ADVERTISEMENT

മൗണ്ടൻ ലയണും മാനും തമ്മിലുള്ള ജീവൻമരണ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുഎസിലെ ഇഡാഹോയിലാണ് സംഭവം നടന്നത്. ഇഡാഹോ യൂണിവേഴിസിറ്റിയിൽ നടന്ന ഫുട്ബോൾ ടൂർണമെന്റ് കണ്ടുമടങ്ങിയ ദമ്പതികളാണ് അപൂർവ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്. ആർബൺ നിവാസികളായ മൈക്കിളും ട്വേയ്ൻ ഹേയ്ഡനുമാണ്  തിങ്കളാഴ്ച രാത്രി 9 മണിയോടുകൂടി വീട്ടിലേക്ക് മടങ്ങുവഴി നടുറോഡിൽ ജീവികളുടെ പോരാട്ടം കണ്ടു വണ്ടി നിർത്തിയത്.

രാത്രിയായതിനാൽ ആദ്യം റോഡിൽ നടക്കുന്നത് എന്താണെന്ന് ഇരുവർക്കും മനസ്സിലായില്ല. പിന്നീടാണ് മാൻ ഏതോ ജീവിയെ വലിച്ചിഴയ്ക്കുന്നതാണെന്ന് മനസ്സിലായത്. അപ്പോഴും ഏതാണ് ജീവിയെന്ന് വ്യക്തമായിരുന്നില്ല. പിന്നീടാണ് മാനിന്റെ കഴുത്തിൽ കടിച്ചു തൂങ്ങിക്കിടക്കുന്ന ജീവി മൗണ്ടൻ ലയൺ ആണെന്നു വ്യക്തമായത്. റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും മാൻ മൗണ്ടൻ ലയണിനെ വലിച്ചിഴച്ചു. കഴുത്തിലെ പിടി വിടുവിക്കുകയായിരുന്നു മാനിന്റെ ലക്ഷ്യം. എന്നാൽ ഇരയുടെ മേലുള്ള പിടി അയയ്ക്കാൻ മൗണ്ടൻ ലയൺ തയാറായില്ല.

അല്പസമയം പോരാട്ടം കണ്ടിരുന്ന ദമ്പതികൾ വാഹനത്തിന്റെ എമർജൻസി ലൈറ്റ് പ്രവർത്തിപ്പിച്ചതോടെ  മൗണ്ടൻ ലയൺ മാനിന്റെ കഴുത്തിലുള്ള പിടിഅയച്ചു. ആ തക്കത്തിന് മാൻ റോ‍ഡിന്റെ മറുവശത്തേക്കോടി രക്ഷപെടുകയും ചെയ്തു. കണ്ണിൽ തീക്ഷ്ണമായ പ്രകാശമടിച്ചപ്പോഴാണ് മാനിന്റെ മേലുള്ള പിടിവിട്ട് മണ്ടൻ ലയൺ പിൻമാറിയത്. ഈ ദമ്പതികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ  ദൃശ്യങ്ങൾ ലക്ഷകണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: Life or death battle between deer and mountain lion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com