കാട്ടിൽ അകപ്പെട്ട മനുഷ്യക്കുട്ടി. ജംഗിൾ ബുക്ക് പോലുള്ള നോവലുകളിൽ നമ്മൾ ഈ കഥ വായിച്ചിട്ടുണ്ട്. കഥയ്ക്കു സമാനമായ സംഭവങ്ങളും പണ്ടു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളോടു കൂട്ടൂകൂടിയവൻ മൃഗങ്ങളെപ്പോലെ പെരുമാറുകയും ജീവിക്കുകയും ചെയ്തെന്നായിരുന്നു ഈ കഥകളുടെയും സംഭവങ്ങളുടെയും അവസാനം. മനുഷ്യരുടെ കയ്യിലെത്തിയ ഒരു കടുവക്കുട്ടിയുടെ കഥ പക്ഷേ, വ്യത്യസ്തമാണ്. മനുഷ്യരോട് ഇണങ്ങാതെ കാട്ടിലേക്ക് വന്യമൃഗതൃഷ്ണയോടെ തിരിച്ചുചെല്ലാനായുള്ള പരിശീലനത്തിലാണ് ഈ പെൺകടുവ. പെരിയാർ വന്യജീവി സങ്കേതത്തിന്റെ സംരക്ഷണയിൽ കഴിയുന്ന മംഗള എന്ന കടുവക്കുട്ടിയുടെ, കാട്ടിലേക്കുള്ള മടക്കയാത്രാ പരിശീലനം ആരംഭിച്ചിട്ട് രാജ്യാന്തര കടുവ ദിനത്തിൽ ഒരു വർഷം തികയുകയാണ്. കാടിന്റെ വന്യതയിലേക്കു മംഗള ഇനിയും പിച്ചവച്ചിട്ടില്ല. കാഴ്ച ശക്തിയും ആരോഗ്യവും മെച്ചപ്പെടുന്നതോടെ പെരിയാർ ടൈഗർ റിസർവിന്റെ വിശാലതയിലേക്ക് അവളെ ഇറക്കി വിടാനാവുമെന്നാണു അധികൃതരുടെ പ്രതീക്ഷ. മംഗള ഇന്ന് ആരോഗ്യവതിയാണ്. കാഴ്ചയ്ക്കുള്ള പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടു. 100 കിലോഗ്രാമിനു മുകളിൽ തൂക്കമുണ്ട്. രണ്ടു വയസ്സ് പ്രായമുള്ള മംഗള ഇനിയും കാത്തിരിക്കുകയാണ്, കാടു കാണാൻ.
Premium
ദേവീക്ഷേത്രത്തിനു സമീപം കണ്ട ആ കടുവക്കുട്ടി; വേട്ടയ്ക്കൊരുങ്ങി ‘മംഗള’; ഇനി കൺതുറക്കും കാട്ടിലേക്ക്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
From
Spotlight
From NRI Desk
{{item.siteName}}
- {{item.siteName}}
-
{{item.title}}{{item.title}}{{item.description}}
{{$ctrl.currentDate}}
-
{{item.description}}