ADVERTISEMENT

മകളെ കടിച്ച ഞണ്ടിനോട് പ്രതികാരം ചെയ്ത പിതാവ് ആശുപത്രിയിൽ. ചൈനയിലെ ഷെജിയാങിലാണ് സംഭവം നടന്നത്. 39കാരനായ ലു ആണ് മകളെ കടിച്ച ഞണ്ടിനെ ജീവനോടെ ചവച്ചരച്ച് ഭക്ഷിച്ചത്. പിന്നാലെയാണ് ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ശരീരവേദനയെ തുടർന്ന് ചികിത്സയ്ക്കത്തിയ ലൂവിനെ പരിശോധിച്ച ഡോക്ടർ അസാധാരണമായി എന്തെങ്കിലും ഭക്ഷിച്ചോയെന്ന് ചോദിച്ചെങ്കിലും ഞണ്ടിനെ കഴിച്ച് കാര്യം ഇയാൾ വെളിപ്പെടുത്താൻ തയാറായില്ല.

 

കൂടെയുണ്ടായിരുന്ന ഭാര്യ ഡോക്ടറോട് ഇക്കാര്യം തുറന്നുപറഞ്ഞതോടെ ഡോക്ടർ ഇയാളുടെ രക്തം പരിശോധനയ്ക്കയക്കുകയായിരുന്നു. പരിശോധനാ റിപ്പോർട്ടിൽ മൂന്ന് പാരസൈറ്റുകൾ ഇയാളുടെ ശരീരത്തിൽ പ്രവേശിച്ചതായി കണ്ടെത്തി. ഞണ്ടിനെ ജീവനോടെ വിഴുങ്ങിയതിനെ തുടർന്നാണ് രക്തത്തിൽ പാരസൈറ്റുകൾ പ്രവേശിച്ചതെന്ന് ഡോക്ടർ വിശദീകരിച്ചു. തുടർ ചികിത്സയിൽ അസുഖം ഭേദമായെങ്കിലും പൂർണമായും ഭേദമാകാൻ സമയമെടുക്കുമെന്ന് ഡോക്ടർ വിശദീകരിച്ചു. മകളെ ഞണ്ട് കടിച്ചതിലുള്ള ദേഷ്യം കാരണമാണ് അതിനെ ചവച്ചുതിന്നതെന്ന് ലൂ ഡോക്ടോട് പറഞ്ഞു. 2020ലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഒരു സ്ത്രീ 30 ഞണ്ടുകളെയാണ് ജീവനോടെ ഭക്ഷിച്ചത്. നാട്ടുചികിത്സയുടെ ഭാഗമായാണ് ഇവർ ഞണ്ടിനെ ജീവനോടെ ഭക്ഷിച്ചത്. തുടർന്ന് നടത്തിയ ഇവരുടെ ശരീരത്തിൽ 6 പാരസൈറ്റുകളെ കണ്ടെത്തിയിരുന്നു.

 

English Summary: Father eats live crab after it pinched daughter in China, gets admitted with severe infections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com