ADVERTISEMENT

ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും റഷ്യൻ വിപ്ലവവും എല്ലാം കണ്ട ആമ മുത്തച്ഛൻ. 1832 ലാണ് ജോനാഥൻ എന്ന ആമ ജനിച്ചത്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവിയാണ് ജോനാഥൻ. കഴിഞ്ഞ ജനുവരിയിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ ആമ എന്ന ഗിന്നസ് റെക്കോർഡ് നേടിയിരുന്നു. ബ്രിട്ടിഷ് അധീനപ്രദേശമായ സെന്റ് ഹെലേന ദ്വീപിലാണ് ഈ ആമയപ്പൂപ്പന്‍ തന്റെ 190ാം പിറന്നാൾ ആഘോഷിച്ചത്. 1882ൽ സീഷെൽസിൽ നിന്ന് സെന്റ് ഹെലേനയിൽ എത്തിച്ചേരുമ്പോൾ ജൊനാഥൻ പൂർണവളർച്ച പ്രാപിച്ച് തന്റെ അമ്പതുകളിൽ എത്തിയിരുന്നു. 

 

ഇതു വച്ചാണ് ജോനാഥന്റെ പ്രായം കണക്കാക്കിയതെന്ന് ഗിന്നസ് ബുക്ക് അധികൃതർ വ്യക്തമാക്കി. 188 വയസ്സുവരെ ജീവിച്ച ടൂയി മലില എന്ന ആമയായിരുന്നു ഇതിനുമുൻപ് ഏറ്റവും പ്രായം കൂടിയ ജീവി എന്ന സ്ഥാനത്തിന് അർഹയായത്. മനുഷ്യരുമായി വളരെ അടുത്ത് പെരുമാറാൻ മടിയില്ലാത്ത ആമയപ്പൂപ്പന് പക്ഷേ പ്രായത്തിന്റേതായ ചില്ലറ ബുദ്ധിമുട്ടുകളൊക്കെയുണ്ട്. എങ്കിലും വെറ്ററിനറി വിഭാഗം ജൊനാഥന് ആവശ്യമായ പോഷകാഹാരങ്ങളൊക്കെ മുറയ്ക്ക് നൽകാറുണ്ട്. ക്യാബെജ്, കുക്കുംബർ, ആപ്പിൾ, ക്യാരറ്റ് എന്നിവയൊക്കെയാണ് ഇഷ്ടാഹാരം. ഭക്ഷണം, ഉറക്കം, ഇണചേരൽ ഇതൊക്കെ പ്രിയം. കാഴ്ചയും മണമറിയാനുള്ള കഴിവും നഷ്ടപ്പെട്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ആമ മുത്തച്ഛനില്ല. മൃഗശാലയിലുള്ള എമ്മ,ഡേവിഡ്, ഫ്രെഡ് എന്നീ ആമകൾക്കൊപ്പമാണ് ദ്വീപിൽ ജോനാഥന്റെ വാസം.

 

മറ്റു ജീവികളെ അപേക്ഷിച്ച് ആമകൾക്ക് പൊതുവേ ആയുർദൈർഘ്യം കൂടുതലാണ്. ഏറ്റവും കൂടുതൽ കാലം ജീവിച്ച ആമ എന്ന ലോക റെക്കോർഡ് ടുയി മലില എന്ന ആമയുടെ പേരിലാണ്. 189 വയസ്സുവരെ ജീവിച്ച ശേഷം 1965ലാണ്‌ ടുയി മലില മരണപ്പെട്ടത്. കൽക്കത്തയിലെ അലിപോർ സുവോളജിക്കൽ ഗാർഡൻസിൽ ഉണ്ടായിരുന്ന അദ്വൈത എന്ന ആമ 255 വർഷം ജീവിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. 2006 ലാണ് ഇത് മരണപ്പെട്ടത്. എന്നാൽ അദ്വൈതയുടെ ജീവിത കാലയളവ് സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കാത്തതിനാലാണ് ലോകറെക്കോർഡ് നൽകപ്പെടാത്തത്. തെക്കൻ അറ്റ്ലാൻറിക് സമുദ്രത്തിലെ സെയിൻറ് ഹെലന എന്ന ദ്വീപിലാണ് ജോനാഥൻ വസിക്കുന്നത്.

 

English Summary: Jonathan, a tortoise and world's oldest living land animal, celebrates 190th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com