ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും അനുബന്ധ ഓഫിസുകളിലെയും വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനമാണ് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അഥവാ എസ്എസ്‌സി. ഔദ്യോഗികമെന്ന തരത്തിൽ ട്വിറ്ററിൽ പ്രചരിക്കുന്ന സ്റ്റാഫ് സിലക്‌ഷൻ കമ്മിഷന്റെ പേജിന്‍റെ യാഥാർത്ഥ്യം അറിയാം. എസ്എസ്സി‌യുടേതെന്ന തരത്തിൽ ട്വിറ്ററിൽ പ്രചരിക്കുന്ന പേജ് താഴെ നൽകിയ ലിങ്കിൽ കാണാം.

sscc

ലിങ്ക്

https://twitter.com/ssc_official__?la

അന്വേഷണം

നിരവധി സർക്കാർ പ്രവേശന പരീക്ഷകൾ നടത്തുന്നതിന് ഉത്തരവാദിത്തമുള്ള സ്റ്റാഫ് സിലക്‌ഷൻ കമ്മിഷന് (എസ്എസ്‌സി) ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇല്ലെന്ന സ്ഥിരീകരണമാണ് കീ വേർഡുകൾ ഉപയോഗിച്ചുള്ള ആദ്യ സെർച്ചിൽ തന്നെ സ്ഥിരീകരിക്കാനായത്. എസ്എസ്‌സിക്ക് ഔദ്യോഗിക വിവരങ്ങൾക്കുള്ള വെബ്സൈറ്റായ http://ssc.nic.in മാത്രമാണുള്ളത്.  ട്വിറ്റർ പേജ് സംബന്ധിച്ച് കൂടുതൽ തിരഞ്ഞപ്പോൾ എസ്എസ്‌സി ട്വിറ്റർ പേജ് വ്യാജമാണെന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ സ്ഥിരീകരണവും ലഭിച്ചു. 

source:pib
source:pib

ലിങ്ക്

https://www.facebook.com/photo/?fbid=535760412074087&set=a.300531488930315

വ്യാജ എസ്എസ്‌സി ട്വിറ്റർ പേജ് സംബന്ധിച്ച് ഇന്ത്യൻഎക്സ്പ്രസ്, മിൻറ് തുടങ്ങിയ മാധ്യമങ്ങളും വാർത്തകൾ നൽകിയിട്ടുണ്ട്.

ലിങ്ക്

https://indianexpress.com/article/jobs/ssc-does-not-have-a-twitter-account-warns-pib-after-fake-handles-come-up-ssc-nic-in-8550077/

https://www.livemint.com/news/india/this-twitter-account-claiming-to-be-the-official-handle-of-ssc-is-fake-11617271162279.html

വസ്തുത

സ്റ്റാഫ് സിലക്‌ഷൻ കമ്മിഷന്റെ ട്വിറ്റർ അക്കൗണ്ട് വ്യാജമാണ്.എസ്എസ്‌സിക്ക് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇല്ല. ഔദ്യോഗിക വിവരങ്ങൾക്കുള്ള എസ്എസ്‌സിയുടെ വെബ്സൈറ്റാണ് https://ssc.nic.in

എസ്.എസ്.സിയുടെ ഒൗദ്യോഗിക വെബ്സൈറ്റ്

English Summary: Does SSC have a Twitter account - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com