ADVERTISEMENT

ബിഎസ് 6 നിലവാരം നടപ്പിൽ വരാൻ‌ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മാരുതി അടക്കമുള്ള പല നിർമാതാക്കളും വാഹനങ്ങളെല്ലാം ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്തികഴിഞ്ഞു. ഏപ്രിൽ ഒന്നുമുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ ബിഎസ് 6 നിലവാരത്തിലുള്ളവയായിരിക്കണം. യൂറോപ്യൻ മാനദണ്ഡങ്ങളുടെ (യൂറോ) ചുവടുപിടിച്ച് മോട്ടോർ വാഹനങ്ങൾക്ക് ഇന്ത്യ നിശ്ചയിച്ചിരിക്കുന്ന മലിനീകരണ നിയന്ത്രണത്തോതുകളാണ് ഭാരത് സ്റ്റേജ്. പെട്രോൾ, ഡീസൽ മുതലായ വാഹനങ്ങൾക്ക് പരമാവധി പുറംതള്ളാവുന്ന വിഷഘടകങ്ങളുടെ അളവ് ഭാരത് സ്റ്റേജ് നിലവാരങ്ങൾ കൊണ്ട് സർക്കാർ‌ നിജപ്പെടുത്തിയിരിക്കുന്നു. 

നിലവിൽ ഭാരത് സ്റ്റേജ് 4 (ബിഎസ് 4) നിലവാരമുള്ള വാഹനങ്ങളും ഇന്ധനവുമാണ്. അതിൽ നിന്ന് ബിഎസ് 5 എന്ന നിലവാരത്തെയും മറികടന്ന് ബിഎസ് 6 എന്ന നിലവാരം എത്തിപ്പിടിക്കുകയാണു രാജ്യം. നിലവിലെ ബിഎസ് 4 ഡീസൽ എൻജിൻ‌ വാഹനങ്ങൾ ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്താൻ വാഹനങ്ങളുടെ സാങ്കേതികവിദ്യയിൽ, എൻജിനീയറിങിൽ സമൂലമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, ചില ഘടകങ്ങൾ കൂടുതലായി വേണ്ടി വരും. അവ എന്തൊക്കെയാണെന്ന്? 

* ഡീസൽ പർട്ടിക്കുലേറ്റ് ഫിൽട്ടർ (ഡിപിഎഫ്) ഡീസൽ എൻജിൻ വാഹനങ്ങളെ ബിഎസ് 6 നിലവാരത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. മികച്ച രീതിയിൽ ഇവ പ്രവർത്തിക്കുന്നതിന് ഒരു നിശ്ചിത താപനില ആവശ്യമായുണ്ട്. എൻജിൻ കപ്പാസിറ്റി, ഡ്രൈവിങ് സ്പീഡ്, ട്രാഫിക് എന്നീ പരിമിതികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡിപിഎഫ് ഡിസൈൻ ചെയ്യേണ്ടതായുണ്ട്. 

* കാറ്റലിറ്റിക് കൺവേർട്ടർ – ഡീസൽ ഓക്സിഡേഷൻ കാറ്റലിസ്റ്റ് വഴി കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോ കാർബണിന്റെയും തോത് ബിഎസ് 6 നിലവാരത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. സിലക്ടീവ് കാറ്റലിറ്റിക് റിഡക്‌ഷൻ കാറ്റലിസ്റ്റും വാഹന നിർമാതാക്കൾ ഉപയോഗിക്കേണ്ടതായി വരും. 

* ലീൻ എൻ‌ഒഎക്സ് ട്രാപ് – നൈട്രജൻ ഓക്സൈഡിന്റെ തോത് കുറയ്ക്കുവാൻ ഉപയോഗിക്കേണ്ടതുണ്ട്. 

* ഓൺബോർഡ് ഡയഗ്‌നോസ്റ്റിക്സ് – ഒബിഡി അഥവാ ഒരു മിനി കംപ്യൂട്ടർ സിസ്റ്റം, വിവിധ ഘടകങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പുകൾ നൽകുന്നു. അതിനാൽത്തന്നെ വാഹനത്തിന്റെ ആയുസ്സു തീരുവോളം അതിൽ നിന്നു പുറപ്പെടുന്ന മലിനീകരണം പരിധിക്കുള്ളിലാണെന്ന് ഉറപ്പു വരുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com