ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മന്‍ പാര്‍ലമെന്‍റംഗങ്ങള്‍ യഥാര്‍ഥ ശമ്പളം കൂടാതെ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് സമ്പാദിക്കുന്നത് മില്യനുകളെന്ന് വെളിപ്പെടുത്തല്‍. ഇപ്പോഴത്തെ ടേമിലുള്ള ഡപ്യൂട്ടികള്‍ ഇതുവരെ 16.5 മില്യന്‍ യൂറോ ശരാശരി സമ്പാദിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ട്.

709 അംഗങ്ങളാണ് നിലവില്‍ ജര്‍മന്‍ പാര്‍ലമെന്‍റിലുള്ളത്. ഇതില്‍ 202 പേര്‍ക്കാണ് അധിക വരുമാനം ലഭിക്കുന്നത്, അതായത് 28 ശതമാനം പേര്‍ക്ക്. 2018ല്‍ ഇവര്‍ 22 ശതമാനം മാത്രമായിരുന്നു. ഈ പണത്തിന്‍റെ പ്രധാന സ്രോതസുകളിലൊന്ന് ലോബിയിങ്ങാണെന്നും ആരോപണമുയരുന്നു. ഇതു നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്.

അതേസമയം, എംപിമാര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നത് ജര്‍മനിയില്‍ നിയമ വിരുദ്ധമല്ല. മാസം ആയിരം യൂറോയോ വര്‍ഷം പതിനായിരം യൂറോയോ കടക്കുന്ന വരുമാനം വെളിപ്പെടുത്തണമെന്നു മാത്രമാണ് ചട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com