ADVERTISEMENT

വാള്‍ഡ്സീഡ്ലൂങ് നഗരത്തിന്‍റെ മേയറായി നവനാസിയെ തിരഞ്ഞെടുത്തതില്‍ ജര്‍മനിയിലെ ഭരണകക്ഷികളിലെ മുതിര്‍ന്നവര്‍ പ്രകോപിതരായി.

 

തീവ്രവലതുപക്ഷ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍പിഡി) സ്ഥാനാർഥിയായ സ്റ്റെഫാന്‍ ജാഗ്സിനെ വാള്‍ഡ്സീഡ്ലൂങില്‍ ഏഴു കൗണ്‍സിലര്‍മാര്‍ ഏകകണ്ഠമായി തിരഞ്ഞെടുത്തതാണ് ഇപ്പോള്‍ വിഷയമായിരിക്കുന്നത്.

 

ആരും തന്നെ ജാഗ്സിനെതിരെ നില്‍ക്കാന്‍ താല്‍പ്പര്യപ്പെട്ടില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വം അംഗീകരിച്ച് വോട്ട് ചെയ്യുകയും ചെയ്തു. ഇവിടെ 2,650 ഓളം ആളുകളാണ് താമസിക്കുന്നത്.

 

രാജ്യത്തു നിന്നും എന്‍പിഡിയെ നിരോധിക്കാനുള്ള ശ്രമങ്ങള്‍ നിരവധി തവണ നടന്നിരുന്നു. എന്നാല്‍  അതെല്ലാം പാര്‍ട്ടി അതിജീവിച്ചുവെങ്കിലും മറ്റു കക്ഷികള്‍ ഈ പാര്‍ട്ടിയെ ഭരണഘടനാ വിരുദ്ധരായിട്ടാണു കാണുന്നത്.

 

ചാന്‍സലര്‍ അംഗല മെര്‍ക്കലിന്‍റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളെ (സിഡിയു) പ്രതിനിധീകരിക്കുന്ന പ്രാദേശിക കൗണ്‍സിലര്‍മാര്‍, അതിന്‍റെ ഭരണ പങ്കാളിയായ സെന്‍റര്‍ലെഫ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി), ഫ്രീ ഡെമോക്രാറ്റുകള്‍ (വിഡിപി) എന്നിവരെല്ലാം തന്നെ ജാഗ്സിന് വോട്ട് ചെയ്തതും ഏറെ വിമര്‍ശനവിധേയമായിരിയ്ക്കയാണ്.

 

മേയറുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സിഡിയു നേതാവ് അന്നെഗ്രറ്റ് ക്രാമ്പ് കാരെന്‍ബോവര്‍ ആഹ്വാനം ചെയ്തതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഈ നടപടിയെ അപലപിച്ചു. ഭരണഘടനാ വിരുദ്ധ ലക്ഷ്യങ്ങള്‍ പിന്തുടരുന്ന ഒരു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് അപമാനകരമാണെന്ന് സിഡിയു പാര്‍ട്ടി സെക്രട്ടറി ജനറല്‍ പോള്‍ സീമിയാക്ക് പറഞ്ഞു.എസ്പിഡി സെക്രട്ടറി ജനറല്‍ ലാര്‍സ് ക്ലിങ്ബെയ്ലും ഈ തെരഞ്ഞെടുക്കല്‍ നടപടിയെ അപലപിച്ചു.

 

കുടിയേറ്റ വിരുദ്ധത ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് എന്‍പിഡി എങ്കിലും അത്തരത്തില്‍ താന്‍ ഒരിയ്ക്കലും പ്രവര്‍ത്തിക്കില്ലെന്നും വിളിക്കുന്നതിനെതിരെ ആക്രമിക്കുന്നു പട്ടണത്തിന്‍റെ താല്പര്യങ്ങള്‍ക്കായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്നും മറ്റു പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും പുതിയ മേയര്‍ ജാഗ്സിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

 

2017 ല്‍ ജര്‍മന്‍ ഭരണഘടനാ കോടതി എന്‍പിഡിക്കെതിരെ വിധി പ്രസ്താവിച്ചിരുന്നു.പാര്‍ട്ടി ഭരണഘടനാ വിരുദ്ധമാണെന്നും എന്നാല്‍ ജര്‍മനിയുടെ ജനാധിപത്യ ക്രമത്തെ അട്ടിമറിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ നിരോധിക്കാനാകില്ലെന്നും കോടതി വിധി പറഞ്ഞിരുന്നു.

 

ജര്‍മനിയിലെ പ്രധാന തീവ്ര വലതുപക്ഷ പ്രതിപക്ഷ പാര്‍ട്ടിയാണ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി). എന്‍പിഡിയെപ്പോലെ തന്നെ എഎഫ്ഡിയും കുടിയേറ്റവിരുദ്ധ പാര്‍ട്ടിയാണ്. ഇവര്‍ക്ക് പാര്‍ലമെന്‍റില്‍ 94 സീറ്റുകളുണ്ട്. എന്നാല്‍ എന്‍പിഡിയ്ക്കാവട്ടെ പാര്‍ലമെന്‍റില്‍ അംഗങ്ങളൊന്നുമില്ലതാനും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com