ADVERTISEMENT

വത്തിക്കാന്‍ സിറ്റി∙ വത്തിക്കാനിലെ സിസ്റ്റെയ്ന്‍ ചാപ്പലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 32 കുട്ടികളെ മാമ്മോദീസ മുക്കി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മാര്‍പാപ്പ ഈ ചടങ്ങിനു കാര്‍മികത്വം വഹിക്കുന്നത്. മുന്‍ഗാമിയായ ബെനഡിക്റ്റ് പതിനാറാമന്‍ പിന്തുടര്‍ന്ന രീതിയാണിത്.

 

എഴുതി തയാറാക്കിയ പതിവു വാചകങ്ങളല്ല മാര്‍പാപ്പ ചടങ്ങില്‍ ഉപയോഗിച്ചതെന്നതും കൗതുകമായി. യേശു ക്രിസ്തു ജ്ഞാനസ്നാനം ചെയ്യപ്പെടാന്‍ പോയതു പോലെ നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ഇവിടെ കൊണ്ടുവരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com