ADVERTISEMENT

വിയന്ന∙ കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു. രാജ്യത്ത് 10,019പേര്‍ വൈറസ് ബാധിതരായാതായി മാര്‍ച്ച് 31ന് വൈകുന്നേരം 5 മണിവരെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 128 പേര്‍ കോവിഡ് -19 മൂലം മരിച്ചു.

 

സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് തിറോള്‍-2,334, ലോവര്‍ ഓസ്ട്രിയ-1,629, അപ്പര്‍ ഓസ്ട്രിയ-1,599, വിയന്ന-1,390, സ്‌റ്റൈറിയ-1,049, സാല്‍സ്ബുര്‍ഗ്-917, ഫോറാര്‍ബെര്‍ഗ്-646, കരിന്തിയ-273, ബുര്‍ഗന്‍ലാന്‍ഡ്-182 എന്നിങ്ങനെയാണ് അണുബാധയുടെ വ്യാപനം. 1095 പേര്‍ സുഖം പ്രാപിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 

അണുബാധയുടെ വ്യാപനം ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 6 തിങ്കളാഴ്ച മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും മരുന്നുകടകളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഏപ്രില്‍ 1 ബുധനാഴ്ച മുതല്‍ മാസ്‌കുകള്‍ ലഭ്യമാകും. ഈസ്റ്ററിനുശേഷം മതുറ പരീക്ഷയെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com