ജർമനിയിലെ ദുരന്തഭൂമിയിൽ മെർക്കൽ; എല്ലാം നഷ്ടപ്പെട്ട് നിറകണ്ണുകളോടെ ജനങ്ങൾ
Mail This Article
ബര്‍ലിന്‍ ∙ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ പ്രകൃതി ക്ഷോഭത്തിന്റെയും മഹാപ്രളയത്തിന്റെ ദുരന്തഭൂമിയായി മാറിയ റൈന്‍ലാന്‍ഡ് ഫാല്‍സ് സംസ്ഥാനം സന്ദര്‍ശിച്ചു. ദുരന്തത്തില്‍ സര്‍വതും തകര്‍ന്ന ഷുള്‍ഡ് പട്ടണത്തില്‍ ആശ്വാസത്തിന്റെ പ്രകാശ കിരണവുമായി എത്തിയ മെര്‍ക്കലിനൊപ്പം സംസ്ഥാന മുഖ്യമന്ത്രി മാലു ഡ്രയറും പ്രളയത്തിന്റെ ഇരകളുടെ നിരാശയുടെയും കണ്ണീരിന്റെയും നേര്‍ക്കാഴ്ചകള്‍ പങ്കുവെയ്ക്കാന്‍ എത്തിയിരുന്നു. അപ്രതീക്ഷിത സംഭവത്തിലൈ നഷ്ടങ്ങളുടെയും സമൂഹത്തിന്റെ നാശത്തെക്കുറിച്ച് ചാന്‍സലര്‍ മെര്‍ക്കലും പ്രധാനമന്ത്രി മാളു ഡ്രയറും പ്രാദേശിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ദുരന്ത മേഖല സാക്ഷിയാക്കി മെര്‍ക്കല്‍ അവര്‍ സഹായികളോട് സംസാരിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ വലിയ നാശത്തെക്കുറിച്ച് ആദ്യ അവലോകനം നടത്തുകയും ചെയ്തു. ഇത്രയും ദുരിതത്തിനിടയില്‍ തന്നെ സ്വീകരിച്ച അഗ്നിശമന സേനാംഗങ്ങള്‍ക്ക് മെര്‍ക്കല്‍ നന്ദി പറഞ്ഞു. ഓഗസ്റ്റില്‍ വീണ്ടും ഇവിടം സന്ദര്‍ശിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
ദുരന്ത സ്ഥലങ്ങളുടെ സന്ദര്‍ശന വേളയില്‍ മാലു ഡ്രയര്‍ ഇടയ്ക്കിടെ ഒരു ഇലക്ട്രിക് ട്രൈസൈക്കിള്‍ ഉപയോഗിച്ചിരുന്നു 1995 ല്‍ മുഖ്യമന്ത്രിയെ ബാധിച്ച നാഡീ രോഗത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന സഹായിയാണ് അവരുടെ ട്രൈസൈക്കിള്‍. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കോബ്ളെന്സിന് പടിഞ്ഞാറ് 50 കിലോമീറ്റര്‍ അകലെ കടുത്ത വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായ അഡെനൗവില് മാലു ഡ്രയറുമായി മെര്‍ക്കല്‍ ഒരു പത്രസമ്മേളനവും നടത്തി. ദുരന്ത മേഖലയിലെ ദുരിബാധിതര്‍ക്ക് ദ്രുത സഹായം മെര്‍ക്കല്‍ വാഗ്ദാനം ചെയ്തു. ജര്‍മ്മനിയിലെ വെള്ളപ്പൊക്ക ദുരന്തം കണക്കിലെടുത്ത് ആഗോള താപനത്തിനെതിരെ കൂടുതല്‍ ശ്രമങ്ങള്‍ ചാന്‍സലര്‍ മെര്‍ക്കല്‍ പ്രഖ്യാപിച്ചു. "കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ വേഗത്തില്‍ മുന്നേറേണ്ടതുണ്ട്," മെര്‍ക്കല്‍ ഞായറാഴ്ച റൈന്‍ലാന്‍ഡ് ഫാല്‍സിലെ അഹര്‍ താഴ്വരയിലെ അഡെനൗ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
കനത്ത പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ധനമന്ത്രി ഒലാഫ് ഷോള്‍സ് 400 ദശലക്ഷം യൂറോ, അടിയന്തര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മ്യൂണിക്കിനടുത്തുള്ള ഷൊനൗ അം കേണിംഗ്സിയിലെ ബവേറിയന്‍ വെള്ളപ്പൊക്ക പ്രദേശം സന്ദര്‍ശിച്ച ശേഷം അറിയിച്ചതാണ് ഇക്കാര്യം. ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക്വാള്‍ട്ടര്‍ സ്റെറയ്ന്‍മയര്‍ ശനിയാഴ്ച അര്‍മിന്‍ ലാഷെറ്റിനൊപ്പം കനത്ത നാശമുണ്ടായ എര്ഫ്റ്റ്സ്റ്റാഡിലെത്തി സൈറ്റിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയിരുന്നു.
ദുരന്തപ്രദേശം പുനര്‍നിര്‍മ്മാണത്തിനുള്ള പണമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന് ഇരയായവര്‍ മെര്‍ക്കലിനോട് അഭ്യർഥിച്ചു. വലിയയൊരു ആഘാതത്തിനുശേഷം, എവിടെ താമസിക്കണം, എന്ത് തുടരണം, എങ്ങനെ മുന്നോട്ട് എന്നിങ്ങനെയുള്ള പലര്‍ക്കും ചോദ്യം ഉയരുകയാണ്. വെള്ളപ്പൊക്ക നാശനഷ്ടങ്ങളില്‍ നിന്ന് ഇന്‍ഷ്വര്‍ ചെയ്യാത്തതിനാല്‍ ഇവിടെയുള്ള ചിലര്‍ വളരെ ആശങ്കാകുലരാണ്. കടക്കെണിയിലായ ആളുകള്‍ക്ക് ദുഷ്കരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. എല്ലാവരും ശാരീരികമായും മാനസികമായും തളര്‍ന്നുപോകുന്നു. പ്രത്യാശ നല്കുന്ന ശബ്ദങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയത്തെക്കുറിച്ച് ധാരാളം സംശയങ്ങളും വിമര്‍ശനങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്.
"ഇതെല്ലാം ഒരു തിരഞ്ഞെടുപ്പ് പ്രചരണം മാത്രമാണന്നും ഇരയായവര്‍ വിമര്‍ശിക്കുന്നുണ്ട്. ചാന്‍സലര്‍ മെര്‍ക്കലും മുഖ്യമന്ത്രി ഡ്രയറും പ്രത്യേകിച്ച് ആര്‍വൈലര്‍ ജില്ലയിലെ വെള്ളപ്പൊക്ക പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇവരുടെ സന്ദര്‍ശനത്തോട് പ്രദേശവാസികള്‍ പ്രതികരിച്ചിട്ടുണ്ട്. മരിച്ചവര്‍, പരുക്കേറ്റവര്‍, കാണാതായവര്‍, പ്രളയം നശിപ്പിച്ച ഗ്രാമങ്ങള്‍, തകര്‍ന്ന വീടുകള്‍: പടിഞ്ഞാറന്‍ ജര്‍മ്മനിയുടെ വലിയ ഭാഗങ്ങള്‍ കനത്ത മഴയുടെ അനന്തരഫലങ്ങളുമായി ഇപ്പോഴും പൊരുതുകയാണ്.
ദുരന്തമേഖലയിലെ ഒയ്സ്കിര്ഷനടുത്തുള്ള സ്റെറയ്ന്ബാഹ്റ്റല് ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയരുകയാണ്. പുതിയ സ്ഥിതിഗതികള്‍ തിങ്കളാഴ്ച വിലയിരുത്തുമെന്നാണ് അറിയുന്നത്. വിള്ളല്‍ ഭീഷണി നേരിടുന്ന സ്റ്റൈയ്ന്ബാഹ്റ്റല് സ്പെറില്, കുടിയൊഴിപ്പിക്കപ്പെട്ട പ്രദേശങ്ങളിലെ ആളുകള്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയുന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഇതിലെ വെള്ളം പ്രതീക്ഷിച്ചതിലും സാവധാനം ഒഴുകി. ഈ അവസ്ഥ സുരക്ഷിതമാണെന്ന് കണക്കാക്കുന്നതിന് മുമ്പ് ഡാമിലെ മൂന്നില്‍ രണ്ട് വെള്ളവും വെള്ളം ഒഴിക്കേണ്ടതുണ്ടെന്നും വിദഗ്ദ്ധര്‍ വിലയിരുത്തിയതായി കൊളോണ്‍ ജില്ലാ ഭരണകൂടം ഞായറാഴ്ച അറിയിച്ചു.
നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ ന്യൂണ്‍ബര്‍ഗ് റിംഗ് റെസ്ക്യൂ കേന്ദ്രമായി
നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയ, റൈന്‍ലാന്‍ഡ് ഫാല്‍സ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിനുശേഷം, ന്യൂണ്‍ബര്‍ഗ് റിംഗ് രക്ഷാപ്രവര്‍ത്തകരുടെയും സഹായികളുടെയും പ്രവര്‍ത്തനത്തിനുള്ള കേന്ദ്രമായി മാറ്റി ഐക്യദാര്‍ഢ്യം കാണിച്ചു. ജര്‍മ്മനിയിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍സ്പോര്‍ട്ട് റേസ് ട്രാക്ക് സംഭാവനകള്‍ക്കും സഹായികള്‍ക്കുമായി അതിന്റെ കവാടങ്ങള്‍ തുറന്നു നല്‍കിയിരിക്കയാണ്.
വെസ്ററ്ഫാളിയ സംസ്ഥാനത്തിലെ എര്ഫ്റ്റ്സ്ററാഡിലെ മണ്ണിടിച്ചില്‍ ജീവന് ഇപ്പോഴും അപകടം ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എര്ഫ്റ്റ്സ്ററാഡ് ബ്ളീസ്ഹൈമില്‍ ഒരു പൊളിച്ചുനീക്കല്‍ വേണമെങ്കിലും അരികില്‍ ഇപ്പോഴും ജീവന് കടുത്ത അപകടമുണ്ട്. പ്രാദേശിക വിദഗ്ധരുമായി ഞായറാഴ്ച നടത്തിയ സംഭാഷണത്തിന് ശേഷമാണ് ജില്ലാ അഡ്മിനിസ്ട്രേറ്റര്‍ ഫ്രാങ്ക് റോക്ക് ഇക്കാര്യം അറിയിച്ചത്. പ്രത്യേകിച്ച് ദുരന്തം ബാധിച്ച ജില്ലയിലെ കൊടുങ്കാറ്റിന് ശേഷമുള്ള ഭൂഗര്‍ഭജലത്തിന്റെ സ്ഥിരത പരിശോധിക്കുന്നത് തുടരണം. അന്തിമ വിലയിരുത്തല്‍ ഇതുവരെ സാധ്യമല്ലന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഞായറാഴ്ച ജര്‍മന്‍ പ്രതിരോധ മന്ത്രി അന്നഗ്രെറ്റ് ക്രാമ്പ്കാരെന്ബൗവര് നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയയിലെ ദുരന്ത നിവാരണത്തിനായി സൈനികരുമായി കൂടിക്കാഴ്ച നടത്തി.നിലവിലെ പ്രതിസന്ധി സാഹചര്യം കണക്കിലെടുത്ത് നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയ, റൈന്‍ലാന്‍ഡ് ഫാല്‍സ് എന്നിവിടങ്ങളില്‍ നിന്ന് വെള്ളപ്പൊക്കം ഇപ്പോള്‍ പിന്‍വലിഞ്ഞു കൊണ്ടിരിയ്ക്കയാണ്. എന്നാല്‍, കാണാതായ മനുഷ്യരെയും അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെയും മറ്റു അപകടങ്ങളില്‍ പരിക്കുകള്ക്കുമുള്ളവരെയും കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.
അഗ്നിശമന സേന, പൊലീസ്, സാങ്കേതിക ദുരിതാശ്വാസ സംഘടന, വടക്ക് നിന്നുള്ള മറ്റ് സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള നൂറുകണക്കിന് സഹായികള്‍ ഇപ്പോഴും ദുതന്തബാധിത പ്രദേശങ്ങളില്‍ ഡ്യൂട്ടിയിലുണ്ട്. പലയിടത്തും വൈദ്യുതി, ടെലിഫോണ്‍ ശൃംഖലകള്‍ ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. എക്സ്പോഷര്‍ ചെയ്ത വൈദ്യുതി ലൈനുകളെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്കുന്നു, ചില സാഹചര്യങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പല മീറ്ററുകളില്‍ നിന്നും നേരിട്ടുള്ള സമ്പര്‍ക്കം ഇല്ലാതെ പോലും ജീവന് ഭീഷണിയാണ്. ജര്‍മ്മനിയില്‍ പ്രകൃതി ക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം കുറഞ്ഞത് 156 ആയി ഉയര്‍ന്നു. നോര്‍ത്ത് റൈന്വെസ്ററ്ഫാലിയയില് 46 പേരും, റൈന്‍ലാന്‍ഡ് ഫാല്‍സില്‍ 110 പേരും മരിച്ചതായിട്ടാണ് ഔദ്യോഗിക കണക്ക്.
കൊറോണയുടെ കണക്കിലേയ്ക്കു വന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 546 പുതിയ അണുബാധകരെയും ഒരു മരണവുമാണ് ആര്‍കെഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍സിഡെന്‍സ് റേറ്റ് 10,3 ആയി ഉയര്‍ന്നു.
English Summary: Angela Merkel visits disaster zone