ജപ്പാൻ–ജര്‍മനി പോരാട്ടം കാണാൻ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസറും
Mail This Article
×
ബര്‍ലിന്‍ ∙ ജർമന്‍ ആഭ്യന്തര മന്ത്രിയും കായിക മന്ത്രിയുമായ നാന്‍സി ഫൈസര്‍ ഖത്തറിലെ ഖലിഫ സ്റേറഡിയത്തില്‍ ലോകകപ്പ് കാണാനെത്തി. ജപ്പാനെതിരെ ജര്‍മനി ബുധനാഴ്ചയാണ് ഫുട്ബോള്‍ ലോകകപ്പില്‍ പോരിനിറങ്ങിയത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാൻ വിജയം നേടി.
നാന്‍സി ഫൈസര്‍ ഫിഫ നിരോധിച്ച 'വണ്‍ ലവ്' ആം ബാന്‍ഡ് ധരിച്ചാണ് മല്‍സരം വീക്ഷിച്ചത്. ഇടതു കൈത്തണ്ടയിലാണ് ബാന്‍ഡ് കെട്ടിയിരുന്നത്. മൈതാനത്ത് 'വണ്‍ ലവ്' ആം ബാന്‍ഡ് ധരിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്ന് ഫിഫ ജർമന്‍ ടീമിനെ അറിയിച്ചിരുന്നു.
ജർമൻ ടീം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ഫിഫയുടെ നിലപാടിനെതിരേ വായ് പൊത്തി പ്രതിഷേധിച്ചിരുന്നു.
English Summary : German Interior Minister Nancy Faeser reached Qatar to watch Germany -Japan match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.