ADVERTISEMENT

സോമർസെറ്റ്∙ കുടിയേറ്റവുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് സർക്കാർ നയത്തെ വിമർശിച്ച് ട്വീറ്റ് ചെയ്തതിനെ തുടർന്നു ബിബിസി സസ്‌പെന്‍ഡ് ചെയ്ത ഗാരി ലിനേക്കറിനെ സ്വന്തമാക്കാൻ ഐടിവി രംഗത്ത്.

Read also : ബ്രിട്ടൻ പാർലമെന്റിലേക്ക് മത്സരിക്കാൻ മലയാളിയായ മഞ്ജു; ലേബർ പാർട്ടിയുടെ സാധ്യതാ പട്ടികയിൽ ഇടം നേടി

ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ഗാരി ലിനേക്കറിനെ മൂന്നിരട്ടി ശമ്പളം നൽകി സ്വന്തമാക്കാനാണ് ഐടിവി ന്യൂസ്‌ രംഗത്തുള്ളത്. ഗാരി ലിനേക്കറിനെതിരെ നടപടിയെടുത്തത് ബിബിസിയിലെ ഭാഗിക പണിമുടക്കിന് കാരണമായിരുന്നു. ബിബിസിയുടെ ‘മാച്ച് ഓഫ് ദ ഡേ’ അവതാരക സ്ഥാനത്തു നിന്നു നീക്കിയ ഗാരി ലിനേക്കറിന് ഐക്യദാർഢ്യവുമായി മറ്റ് അവതാരകരും പണിമുടക്കിയതോടെയാണ് ഈ ആഴ്ച കുറച്ച് സ്പോർട്സ് പരിപാടികളെ ഉണ്ടാകുവെന്നു ബിബിസിക്ക് പ്രഖ്യാപിക്കേണ്ടി വന്നത്.

gary-lineker-2

വിവാദങ്ങൾ ഉണ്ടാകും മുൻപേ ബിബിസിയിൽ താൻ അവതരിപ്പിക്കുന്ന പ്രോഗ്രാമിനോടുള്ള വിധേയത്വം മൂലം മറ്റ് ചാനലുകളിൽ നിന്നുള്ള ഓഫറുകൾ ലിനേക്കർ മുൻപ് നിരസിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഐടിവി ന്യൂസ്‌ ഉൾപ്പടെയുള്ള ചാനലുകളുടെ നീക്കത്തോട് പ്രതികരിച്ചിട്ടില്ല. ബിബിസിയില്‍ ലഭിക്കുന്ന 1.35 മില്ല്യണ്‍ പൗണ്ടിന്റെ മൂന്നിരട്ടിയാണ് ഐടിവി ഓഫര്‍ ചെയ്യുകയെന്നാണ് പുറത്തു വരുന്ന സൂചനകൾ.

രാഷ്ട്രീയ നിലപാടുകള്‍ ട്വീറ്റ് ചെയ്തതിന് ബിബിസിയുമായി ഉടക്കിയ താരത്തിന് എന്തു വിഷയത്തിലും ട്വീറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യവും ഐടിവി ന്യൂസ്‌ നൽകുമെന്നും സൂചനയുണ്ട്. എന്നാൽ ലിനേക്കറുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു ബിബിസി അധികൃതർ പറയുന്നു.

പ്രീമിയർ ലീഗിലെ നിരവധി താരങ്ങളും കായിക മാധ്യമപ്രവർത്തകരും ലിനേക്കറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കുടിയേറ്റ നയത്തെ മുപ്പതുകളിലെ ജര്‍മനിയിലെ ക്രൂരനിയമത്തോട് ഉപമിച്ചതാണ് ലിനേക്കറിനെതിരായ നടപടിക്ക് കാരണം. അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണ് ബിബിസിയുടെ നടപടിയെന്ന് വിമർശനമുയർന്നിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും സസ്പെൻഷൻ നടപടിയിൽ പ്രതികരണം നടത്തിയിരുന്നു. ഗാരി ലിനേക്കർ മികച്ച ഫുട്ബാൾ കളിക്കാരനും കഴിവുള്ള അവതാരകനുമാണെന്നും പറഞ്ഞ ഋഷി സുനക് പ്രശ്നം സമയബന്ധിതമായി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ലിനേക്കറിനെ നീക്കിയതില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടെന്ന വാദങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഋഷി സുനക് പ്രതികരണം നടത്തിയത്.

English Summary: Gary Lineker to be offered triple his wages by ITV if he quits BBC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com