ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ശാന്തമായ ഒരു രാത്രി ചെലവഴിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കുറച്ച് ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് വക്താവ് അറിയിച്ചു. 

ഈസ്ററര്‍ ആഘോഷങ്ങള്‍ക്ക് മുഖ്യ കാർമികത്വം വഹിക്കാന്‍ മാര്‍പാപ്പയ്ക്ക് ആകുമോ എന്നു വ്യക്തമല്ല.. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ കത്തോലിക്കാ സഭയുടെ തലവനുവേണ്ടി പ്രാർഥനയിലാണ്. തനിക്ക് ലഭിച്ച നിരവധി സന്ദേശങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്പര്‍ശിക്കുന്നുവെന്നും അടുപ്പത്തിനും പ്രാർഥനയ്ക്കും നന്ദിയുണ്ടെന്നും വക്താവ് ബ്രൂണി പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം വൈറ്റ് ഹൗസില്‍ നടന്ന സ്വീകരണത്തില്‍ മാര്‍പാപ്പയ്ക്കു വേണ്ടി  പ്രാർഥിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആഹ്വാനം ചെയ്തു.

English Summary : Pope to stay in hospital for few days after respiratory infection diagnosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com