ADVERTISEMENT

തൃശൂർ ∙ യു കെ യിലെ തൊഴിൽ മേഖലയിലുള്ള ഇന്ത്യൻ വംശജരുടെ അവകാശ - സഹായ - ഉപദേശ സംഘടനയായി ഉയർന്നു വരുന്ന ഇന്ത്യൻ വർക്കേഴ്സ് യൂണിയന്റെ ചെയർമാനും, കേംബ്രിഡ്ജ്‌ കൗൺസിൽ ഡപ്യൂട്ടി മേയറും, ലേബർ പാർട്ടി നേതാവും, ക്രിമിനൽ സോളിസിറ്ററുമായ ബൈജു തിട്ടാലക്ക്  ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ സംസ്ഥാന സമ്മേളനത്തിൽ  സ്വീകരണം നൽകി.ഐഎൻടിയുസി പ്രതിനിധി സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി എത്തിയ ബൈജുവിനെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നു

വി.ഡി സതീശൻ, കെപിസിസി നേതാക്കളായ എംഎം ഹസ്സൻ, ബെന്നി ബഹനാൻ, പി സി വിഷ്ണുനാഥ്‌ ,ഐഎൻടിയുസി സംസ്ഥാന, ജില്ലാ ഭാരവാഹികൾ അടക്കംനിരവധി നേതാക്കൾ വേദിയിലുണ്ടായിരുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മഹാ റാലിയുടെ ഫ്‌ളാഗ് ഓഫ് പ്രതിപക്ഷ നേതാവ്  ചെയ്യുന്ന ചടങ്ങളിലും ബൈജു തിട്ടാല പ്രത്യേക ക്ഷണിതാവായിരുന്നു.

baiju-thittala-on-inc-manifesto-committee

ഐഎൻടിയുസി പ്രതിനിധി സമ്മേളനത്തിൽ തൊഴിൽ മേഖലയിൽ  നിലവിലുള്ള നിയമങ്ങളിൽ കാലോചിതമായി വരുത്തേണ്ട സമഗ്രമായ ഭേദഗതികൾ, തൊഴിൽ സംരക്ഷണം, തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ  പ്രതിപാദിച്ചു ബൈജു പ്രസംഗിച്ചു. ഇന്ത്യ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന 2024 ലെ പാർലിമെന്റ് തെരഞ്ഞെടുപ്പിന് മാനിഫെസ്റ്റോക്കു രൂപം കൊടുക്കുമ്പോൾ വലിയൊരുഭാഗംജനങ്ങളെ ബാധിക്കുന്ന വിഷയം എന്ന നിലയിൽ അതിലുൾപ്പെടുത്തുവാൻ തൊഴിൽ മേഖലയിലെ വിഷയങ്ങളും, മറ്റേർണിറ്റി റൈറ്സ് അനുബന്ധ വിഷയങ്ങളും അടക്കം ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കി ശുപാർശക്കായി സമർപ്പിക്കുകയും ചെയ്‌തു.

baiju-thittala-on-inc-manifesto-committee
baiju-thittala-on-inc-manifesto-committee
English Summary:

IWU Chairman Baiju Thittala on INC Manifesto Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com