ADVERTISEMENT

ദുബായ് ∙ യുഎഇയുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ നിക്ഷേപക സമൂഹത്തിന് ബോധ്യപ്പെടുത്തി ഈ രാജ്യത്ത് അവരുടെയും കുടുംബത്തിന്റെയും സാന്നിധ്യവും സേവനവും ഉറപ്പാക്കുകയാണ് ദീർഘകാല വീസ നൽകുക വഴി രാജ്യം ലക്ഷ്യമിടുന്നതെന്ന് ദ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അധികൃതർ വ്യക്തമാക്കി. നിക്ഷേപകർ, സംരംഭകർ എന്നിവർക്കും വൈദ്യശാസ്ത്ര, ഗവേഷണ, ശാസ്ത്രസാങ്കേതിക മേഖലകളിലെ ഉന്നതർക്കുമാണ് പത്ത്, അഞ്ച് വർഷ വീസകൾ നൽകുന്നത്. ഭാര്യയ്ക്കും മക്കൾക്കും വീസയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കും.

നിക്ഷേപകരെ രണ്ടുവിധത്തിലാണ് കണക്കാക്കിയാണു വീസ അനുവദിക്കുക. 50 ലക്ഷം ദിർഹം വസ്തുക്കളിലോ മറ്റോ നിക്ഷേപം നടത്തിയവർക്കാണ് അഞ്ചു വർഷ വീസ നൽകുക. അതുപോലെ നൂറു കോടി ദിർഹം നിക്ഷേപമോ, കമ്പനി പങ്കാളിത്തമോ റിയൽ എസ്റ്റേറ്റ് മേഖലകളിലല്ലാതെ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളതിൽ ആകെ നിക്ഷേപത്തിന്റെ അറുപതു ശതമാനത്തിൽ കുറയാത്ത നിക്ഷേപമോ സ്വന്തമായി നടത്തിയവർക്ക് പത്തു വർഷ വീസ നൽകും.

ഈ നിക്ഷേപങ്ങളെല്ലാം സ്വന്തമാകണം. വായ്പയല്ല എന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. നിക്ഷേപങ്ങൾക്ക് മൂന്നുവർഷത്തെ കാലാവധിയെങ്കിലും ഉണ്ടാകണം. പത്തുവർഷ വീസ ബിസിനസ് പങ്കാളിക്കും നൽകാനാകും. പക്ഷേ അവർക്കും ഇതുപോലെ പ്രത്യേകം നിക്ഷേപം ഉണ്ടാകണം. എക്സിക്യൂട്ടീവ് ഡയറക്ടർ, ഉപദേഷ്ടാവ്, ഭാര്യ, മക്കൾ എന്നിവരെയും ഇതുപോലെ പത്തുവർഷ വീസയിൽ ഉൾപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com