സാഗരാരവം തീർത്ത് ബഹ്റൈനിൽ നരേന്ദ്ര മോദി
Mail This Article
×
മനാമ∙ പൊതുസമ്മേളനം നടന്ന നാഷനൽ സ്റ്റേഡിയത്തിലേക്കു വൈകിട്ടു മൂന്നോടെ തന്നെ ജനം പ്രവഹിച്ചുകൊണ്ടിരുന്നു. രണ്ടര മണിക്കൂറോളം നീണ്ട സാംസ്കാരിക പരിപാടികളാണ് അരങ്ങേറിയത്. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലേക്ക് സന്ധ്യയോടെ പ്രധാനമന്ത്രി എത്തിയപ്പോൾ ആവേശം അണപൊട്ടി.
ത്രിവർണ പതാകകൾ വീശിയും തൊണ്ടപൊട്ടി ജയ്ഹിന്ദ് വിളിച്ചും സാഗരാരവം തന്നെ തീർത്തു. ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും ചെറിയ രാജ്യത്തേക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി എത്തിയപ്പോൾ ഇരുരാജ്യങ്ങളുടെയും ചരിത്രത്തിൽ അതു പുതിയ അധ്യായമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.