വിദേശ സർവകലാശാലയ്ക്ക് അംഗീകാരം നൽകാൻ നിയമം വരുന്നു
Mail This Article
കുവൈത്ത് സിറ്റി ∙ വിദേശപഠനത്തിന് അനുയോജ്യമായ സർവകലാശാലകൾക്ക് അംഗീകാരം നൽകുന്നതിന് വ്യവസ്ഥകൾ നിശ്ചയിച്ച് നിയമം കൊണ്ടുവരും. നിലവിൽ മന്ത്രിതല തീരുമാനം അനുസരിച്ചാണ് ഇക്കാര്യത്തിൽ നടപടികളെടുക്കുന്നത്.
രാജ്യത്തെ കുട്ടികൾക്ക് വിദേശത്ത് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. സർവകലാശാലകളുടെ ഗുണനിലവാരം സംബന്ധിച്ച് കുറഞ്ഞത് 3 വർഷത്തിലൊരിക്കൽ പുനരവലോകനം വ്യവസ്ഥ ചെയ്യും.
വിദ്യാർഥികളുടെ പ്രവേശനം, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ സർവകലാശാലയ്ക്ക് ഉണ്ടായിരിക്കണം. പ്രവൃത്തിദിവസങ്ങളിൽ വിദ്യാർഥികൾ ക്ലാസുകളിൽ ഹാജരായിരിക്കണമെന്ന വ്യവസ്ഥയും പാലിക്കുന്നതാകണം അംഗീകാരം നേടുന്ന സർവകലാശാലകൾ. കർശന നിയമവ്യവസ്ഥയുടെ പിൻബലത്തിൽ മാത്രമേ ഈ നിബന്ധനകളോക്കെ ഉറപ്പാക്കാൻ കഴിയൂവെന്നാണ് വിദ്യാഭ്യാസ അധികൃതരുടെ അഭിപ്രായം.