കുവൈത്തിൽ സൈബർ കുറ്റങ്ങളേറുന്നു; ആശങ്കയുയർത്തി 4000 കേസുകൾ
Mail This Article
×
കുവൈത്ത് സിറ്റി ∙ രാജ്യത്ത് സൈബർ കുറ്റകൃത്യം വർധിച്ചു. ഈ വർഷം 4000 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 2013ൽ 600 കേസുകൾ മാത്രമായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം സൈബർ ക്രൈം വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ഹമദ് അൽ ഖുർഷിദ് പറഞ്ഞു. സൈബർ കുറ്റങ്ങൾക്കെതിരെ പ്രത്യേക നിയമം പ്രബല്യത്തിൽ വന്നതിന് ശേഷം ഇതുവരെ 19537 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൈബർ കുറ്റങ്ങൾക്ക് പിന്നിലെ ഹാക്കർമാർ പ്രധാനമായും 3 വിഭാഗമാണ്. കംപ്യൂട്ടർ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും തകർക്കുന്നവർ, വൈറസ് കടത്തിവിട്ട് സംവിധാനം അവതാളത്തിലാക്കുന്നവർ, സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് വിവരങ്ങളും മറ്റും ചോർത്തുന്നവർ എന്നിവരാണെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.