ദുബായ് അപകടം: നാട്ടിലേക്കു പോകാനിരുന്ന വിമാനത്തിൽ ശരത്തിന് അന്ത്യയാത്ര
Mail This Article
ദുബായ് ∙ പ്രിയപ്പെട്ടവരോടൊപ്പം നാട്ടിലേക്കു പോകാനിരുന്ന വിമാനത്തിൽ ശരത്തിന് അന്ത്യയാത്ര. ക്രിസ്മസ് പുലർച്ചെ വാഹനാപകടത്തിൽ മരിച്ച മലയാളി വിദ്യാർഥികളിൽ ശരത് കുമാറിന്റെ (21) മൃതദേഹമാണ് വ്യാഴം രാത്രി 9.40നുള്ള എമിറേറ്റ്സ് വിമാനത്തിൽ സ്വദേശമായ തിരുവനന്തപുരത്ത് എത്തിച്ചത്. ശരത്തിനൊപ്പം മരിച്ച സുഹൃത്ത് രോഹിത്തിന്റെ (19) മൃതദേഹം ഇന്നലെ പുലർച്ചെ 2.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചു.
ദുബായിലുള്ള അമ്മയോടും അമ്മൂമ്മയോടുമൊപ്പം ഇതേ വിമാനത്തിൽ നാട്ടിലേക്കു പോകാൻ ശരത്തിനു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അച്ഛൻ നാട്ടിലായിരുന്നു. സുഹൃത്തുകളും ബന്ധുക്കളും സാമൂഹിക പ്രവർത്തരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസ് അവാസാനവർഷ ബിരുദ വിദ്യാർഥിയായ ശരത്തും യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന രോഹിതും ചെറുപ്പം മുതൽ അടുത്തസുഹൃത്തുക്കളായിരുന്നു.
ദുബായ് ഗ്രീൻസ് ഗാർഡൻസ് വില്ല 336ൽ താമസിക്കുന്ന തിരുവനന്തപുരം കുറവൻകോണം സായി പ്രസാദത്തിൽ ആനന്ദ് കുമാറിന്റെ (നന്ദു)മകനാണ് ശരത് കുമാർ. ഗാർഡൻസ് അപാർട്മെന്റ് 15ൽ താമസിക്കുന്ന തൊടുപുഴ ആനക്കൂട് ശാന്തി ഭവനത്തിൽ (താഴത്തുപാറക്കാട്ടു മഠം) കൃഷ്ണകുമാറിന്റെ (സതീശൻ) മകനാണ് രോഹിത്. രോഹിത്തിന്റെ സംസ്കാരം നടത്തി