ADVERTISEMENT

ജിദ്ദ ∙ കോടികൾ മുടക്കി നടത്തുന്ന ലോക കേരളം സഭ പ്രഹസനങ്ങളുടെ ഘോഷയാത്രയാണെന്ന് ഒഐസിസി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ്  കെ.ടി.എ മുനീർ പറഞ്ഞു. രണ്ടു വർഷം മുൻപ് നടത്തിയ സമാന സമ്മേളനത്തിന്റെ നേട്ടങ്ങൾ ഒന്നും തന്നെ സാധാരണ പ്രവാസികൾക്കു അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. 

ജനുവരി 1 മുതൽ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന  രണ്ടാം ലോക കേരള സഭയിൽ പ്രതിപക്ഷത്തിന്റെ സാനിധ്യം ഉണ്ടാക്കുന്നതിനു ഒരു ചർച്ച പോലും നടത്താൻ പ്രവാസി ചുമലതലയുള്ള മുഖ്യമന്ത്രി തയാറായില്ല. തങ്ങളുടെ ഇഷ്ടക്കാർക്കു വിമാന ടിക്കറ്റും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവും ഭക്ഷണവും നൽകി കോടികൾ കളയുന്ന സർക്കാരിന് പാവപെട്ട പ്രവാസിയുടെ മൃദദേഹം പോലും നാട്ടിലെത്തുന്നതിനു കൃത്യമായ സഹായം നൽകാൻ  സാധിച്ചില്ല.

നോർക്ക ഐഡി കാർഡ്, അറ്റസ്റ്റേഷൻ, റിക്രൂട്‌മെൻറ് എന്നിവയിലൂടെ ലഭിച്ച അധിക വരുമാനം പോലും പ്രയാസമനുഭാവിക്കുന്ന പ്രവാസികൾക്കു വിതരണം ചെയ്യാൻ കഴിഞ്ഞില്ല.  മുഖ്യമന്ത്രി ദുബായ് സന്ദർശിച്ചപ്പോൾനൽകിയ വാഗ്ദാനങ്ങൾ ജലരേഖയായി മാറി. എല്ലാ തലത്തിലും അവഗണിക്കപ്പെട്ട പ്രവാസികളുടെ പേരിൽ നടത്തുന്ന ലോക ലോക കേരള സഭ മാമാങ്കം മാത്രമാണെന്ന് മുനീർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com