ADVERTISEMENT

ദുബായ്∙ മലയാളി വ്യവസായി ദിലീപ് രാഹുലന്റെ ഉടമസ്ഥതയിലുള്ള പസഫിക് കൺട്രോൾ സിസ്റ്റംസിൽ നിന്ന് (പിസിഎസ്) 760 കോടിയോളം രൂപ കാണാതായ കേസിൽ താൻ പിടിയിലായിട്ടില്ലെന്നു കമ്പനി മുൻ ഉദ്യോഗസ്ഥൻ ശ്രീനിവാസൻ നരസിംഹൻ. വിഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ തന്നെ ഉൾപ്പെടുത്താൻ ശ്രമങ്ങളുണ്ട്. മുൻപ് ഈ ആവശ്യം ഉന്നയിച്ച് ദിലീപ് രാഹുലൻ ഷാർജ കോടതിയെ സമീപിച്ചെങ്കിലും നിരാകരിച്ചിരുന്നു.

തനിക്ക് റോൾസ് റോയ്സ് കാറുണ്ടെന്നതും കെറ്റിവാലി ലിമിറ്റഡ് കമ്പനി ഉണ്ടെന്നതും നേരാണ്. ദുബായിൽ തനിക്ക് ആസ്തികളില്ല. ഭാര്യയുടെ പേരിലുള്ള കമ്പനിയിലെ മാനേജരാണ് താൻ. ദിലീപ് രാഹുലനും പിസിഎസ് സിഒഒ ആയിരുന്ന ബീന ഏബ്രഹാമും ചേർന്നാണു എല്ലാ നീക്കങ്ങളും നടത്തിയിട്ടുള്ളതെന്നും അവർ 2016ൽ വിദേശത്തേക്കു കടന്നതിനെ തുടർന്നാണു താനും ദുബായ് വിട്ടതെന്നും ശ്രീനിവാസൻ നരസിംഹൻ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com