ADVERTISEMENT

ദോഹ∙കോവിഡ്-19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നേരത്തെ പരിശോധന നടത്തേണ്ടത് അനിവാര്യമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി).

കോവിഡ്-19 ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് ഹോട്‌ലൈന്‍ നമ്പര്‍ ആയ 16000 ത്തില്‍ ബന്ധപ്പെടുകയോ അല്ലെങ്കില്‍ ഏതെങ്കിലും കോവിഡ്-19 പരിശോധനാ കേന്ദ്രത്തില്‍ എത്തി പരിശോധന നടത്തുകയോ ചെയ്യണമെന്ന് എച്ച്എംസി ഇന്റേണല്‍ മെഡിസിന്‍ വകുപ്പ് ചെയര്‍മാനും ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ചെയര്‍മാനുമായ ഡോ.അഹമ്മദ് അല്‍ മുഹമ്മദ് നിര്‍ദേശിച്ചു. വൈറസ് ബാധിച്ചോയെന്നു നേരത്തെ പരിശോധിച്ച് തിരിച്ചറിയുന്നതിലൂടെ വേഗത്തില്‍ രോഗവിമുക്തി നേടാനും കഴിയും.

രോഗം തിരിച്ചറിയാന്‍ വൈകുന്നത് ആരോഗ്യാവസ്ഥ ഗുരുതരമാക്കാന്‍ ഇടയാക്കും. ന്യൂമോണിയയുടെ ആരംഭമുള്ള ഒരു വ്യക്തിയില്‍ വൈറസ് പിടിപെടുന്നത് അപകടകരമാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് നേരത്തെ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നതെന്നും ഡോ.അഹമ്മദ് പറഞ്ഞു. ഓരോ വ്യക്തികളുടേയും ശരീരത്തില്‍ വൈറസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് ഏറ്റവും വെല്ലുവിളിയായി തുടരുന്നത്. വയോധികര്‍, വിട്ടുമാറാത്ത മറ്റ് രോഗമുള്ളവര്‍ എന്നിവരിലാണ് കോവിഡ് പിടിപെടാന്‍ സാധ്യത കൂടുതല്‍. 

പനി, ചുമ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, പേശി വേദന, തലവേദന, തൊണ്ട വേദന, ഗ്യാസ് സംബന്ധമായ രോഗങ്ങള്‍, മണവും രുചിയും അറിയാന്‍ കഴിയാതെ ആകുക എന്നിവയെല്ലാം കോവിഡ് ലക്ഷണങ്ങളാണ്. എല്ലാ വ്യക്തികളും സാമൂഹിക അകലം പാലിക്കുകയും അണുബാധ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും വേണം. സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ ജനങ്ങള്‍ മനസിലാക്കണം. ലക്ഷണങ്ങള്‍ പ്രകടമായാല്‍ അത് കോവിഡ് പിടിപെട്ടതാണെന്ന് മനസിലാക്കി വേഗത്തില്‍ പരിശോധന നടത്തണമെന്നും ഡോ.മുഹമ്മദ് ഓര്‍മിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com