ADVERTISEMENT

ദോഹ∙എഎഫ്‌സി ചാംപ്യൻസ് ലീഗ്-2020 പടിഞ്ഞാറൻ മേഖലാ മത്സരങ്ങളിൽ ചരിത്ര വിജയവുമായി ഇറാഖിന്റെ അൽ ഷുർത്ത.

എഎഫ്‌സി ചാംപ്യൻസ് ലീഗിൽ ആദ്യമായാണ് ഷുർത്തയുടെ വിജയം. വ്യാഴാഴ്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ സൗദിയുടെ അൽ അഹ്‌ലിയെ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. 14-ാം മിനിറ്റിൽ സാദ് നാതിഖും 65-ാം മിനിറ്റിൽ മാസെൻ ഫയാദുമാണ് ഷുർത്തയ്ക്ക് ചരിത്ര വിജയം നേടിക്കൊടുത്തത്. 56-ാം മിനിട്ടിൽ സൗദിയുടെ മുഹമ്മദ് അൽ മജ്ഹദ് ക്ലബ്ബിനായി ആശ്വാസ ഗോൾ നേടി. ഇറാഖിനോട് പരാജയപ്പെട്ടെങ്കിലും ഇതുവരെയുള്ള മത്സരങ്ങളിൽ 6 പോയിന്റുകൾ സ്വന്തമാക്കി അൽ അഹ്‌ലി അടുത്ത റൗണ്ടിലേയ്ക്ക് പ്രവേശിച്ചു.

അൽ ജനൗബ് സ്റ്റേഡിയത്തിലെ ഗ്രൂപ്പ് ബിയിൽ  ഇറാന്റെ ഷഹർ ഖൊദ്രോയും യുഎഇയുടെ ഷബാബ് അൽ അഹ്‌ലിയും തമ്മിലുള്ള പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അൽ അഹ്‌ലി ജേതാക്കളായത്. 83-ാം മിനിറ്റിൽ പെദ്രോ കോണ്ടെയാണ് അൽ അഹ്‌ലിയെ വിജയത്തിലെത്തിച്ചത്. ഉസ്‌ബെക്കിസ്ഥാന്റെ പഖ്തഖോറും സൗദിയുടെ അൽ ഹിലാലും തമ്മിലുള്ള മത്സരം സമനിലയിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com