അർബുദ പരിചരണകേന്ദ്രത്തിൽ പകൽ പരിചരണ യൂണിറ്റ്
Mail This Article
×
ദോഹ ∙ ദേശീയ അർബുദ പരിചരണ ഗവേഷണ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങളോടെ പകൽ പരിചരണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരിയാണ് വിപുലീകരിച്ച യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. അർബുദ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യൂണിറ്റ് വിപുലീകരിച്ചത്.
കിടക്കകളുടെ ശേഷി 16 ൽ നിന്ന് 52 ആക്കി ഉയർത്തുകയും കീമോ തെറപ്പി സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. വിപുലീകരണം പുരോഗമിക്കുന്ന അടിയന്തര പരിചരണ യൂണിറ്റിലും ഔട്ട്പേഷ്യന്റ് വകുപ്പിലും മന്ത്രി സന്ദർശിച്ച് പുരോഗതികൾ വിലയിരുത്തി. ഔട്ട്പേഷ്യന്റ് വകുപ്പിൽ 3 ക്ലിനിക്കുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.