ADVERTISEMENT

ദോഹ∙ മാനദണ്ഡങ്ങൾ പാലിക്കാതെ ഫെയ്സ് മാസ്‌ക്കുകളും അണുനാശിനികളും വിൽപന നടത്തിയ ഏഴു സ്ഥാപനങ്ങൾക്കെതിരെ വാണിജ്യവ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു.

രാജ്യത്തെ വിപണി, വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനു നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്. പൊതുജനാരോഗ്യ, സുരക്ഷാ വ്യവസ്ഥകൾ ലംഘിച്ച 61 വാണിജ്യ സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു.

2008ലെ 8-ാം നമ്പർ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ സ്ഥാപനം അടച്ചുപൂട്ടൽ മുതൽ 3,000 മുതൽ 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ലംഘകർക്കെതിരെ ചുമത്തുക. നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com