ADVERTISEMENT

ദോഹ∙ രാജ്യത്തെ കഫേകളും റസ്റ്ററന്റുകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു പ്രവർത്തിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പ്രാദേശിക രീതികൾക്ക് വിരുദ്ധമായി കുട്ടികളുടെ പാൽക്കുപ്പികൾക്ക് സമാനമായ കുപ്പികളിൽ ചില  കഫേകൾ വെള്ളവും പാനീയങ്ങളും വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്.

ചിലർ കുപ്പികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത് വൈറലാകുകയും ചെയ്തു. പാൽക്കുപ്പികളിൽ വെള്ളവും മറ്റു പാനീയങ്ങളും വിൽക്കുന്ന സമാന സംഭവങ്ങൾ മറ്റ് ഗൾഫ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമാൻ, ദുബായ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇവിടങ്ങളിൽ പാൽക്കുപ്പികളിൽ പാനീയങ്ങൾ വിറ്റ കഫേകളുടെ പ്രവർത്തനം നിർത്തലാക്കിയിട്ടുണ്ടെന്നാണ് വിവരം.

പ്രാദേശിക ആചാരങ്ങൾക്ക് വിരുദ്ധമായി പാൽക്കുപ്പികളിൽ പാനീയങ്ങൾ വിൽക്കുന്ന പ്രവണതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com