കോവിഡ്: ജോലി നഷ്ടമാകുന്നവർക്ക് അവകാശങ്ങൾ നിഷേധിക്കരുത്
Mail This Article
ദുബായ് ∙ കോവിഡ് പ്രതിസന്ധിയിൽ ജോലിയില്ലാതാകുന്നവർക്ക് തൊഴിലവകാശങ്ങൾ നിഷേധിക്കരുതെന്ന് അധികൃതർ. തൊഴിലുടമകൾ ഈ നിയമം കർശനമായി പാലിക്കണം.
ജീവനക്കാർക്കു തൊഴിൽ നഷ്ടമാകുകയോ ജോലി ഉപേക്ഷിക്കേണ്ടിവരുകയോ ചെയ്താൽ സേവനകാല വേതനവും അനുബന്ധ ആനുകൂല്യങ്ങളും നൽകണമെന്നും മാനവ വിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളി അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളം ആധാരമാക്കിയാണ് സേവനകാല ആനുകൂല്യം നൽകേണ്ടത്.
നിശ്ചിത കാലാവധി കാണിച്ചുള്ള കരാറുകൾ അനുസരിച്ചു ജോലിയിൽ പ്രവേശിച്ചവർക്കും തൊഴിലവകാശത്തിന് അർഹതയുണ്ട്. 2 വർഷമാണ് ഇത്തരം കരാറുകളുടെ കാലാവധി. ഒന്നു മുതൽ 3 മാസം വരെയുള്ള സമയപരിധിക്കുള്ളിലാണ് ജോലി ഉപേക്ഷിക്കുന്ന കാര്യം തൊഴിൽ സ്ഥാപനത്തെ അറിയിക്കേണ്ടത്.
ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോഴും ഈ മാനദണ്ഡം പാലിക്കണമെന്നാണ് നിയമം. തൊഴിൽ വീസ റദ്ദാക്കിയാൽ ജീവനക്കാരന് രാജ്യത്ത് തങ്ങാൻ അനുവദിച്ച കാലാവധി 30 ദിവസം മാത്രമാണ്. ഇതിനകം പുതിയ ജോലി കണ്ടെത്തുകയോ സ്പോൺസർഷിപ് മാറ്റം (നഖ്ൽ കഫാല) വേണം.