ADVERTISEMENT

ദുബായ് ∙ ഫിറ്റ്നസ് ചാലഞ്ചിൽ ഇത്തവണ റെക്കോർഡ് പങ്കാളിത്തം. ഒക്ടോബർ 29 മുതൽ നവംബർ 27 വരെ നടന്ന അഞ്ചാം എഡിഷൻ ഫിറ്റ്നസ് ചാലഞ്ചിൽ ദുബായ് റൈഡ്, റൺ തുടങ്ങിയവയിലെല്ലാം പങ്കെടുത്തത് 16.5 ലക്ഷം പേർ. ദുബായിയെ ആരോഗ്യമുള്ളവരുടെ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ചാലഞ്ചിൽ 30 ദിവസം 30 മിനിറ്റ് നേരം വ്യായാമം ചെയ്യുകയെന്ന വെല്ലുവിളിയാണ് നൽകുന്നത്.   ദുബായ് റൈഡിൽ ഇത്തവണ 33000 സൈക്ലിസ്റ്റുകൾ പങ്കെടുത്തു. ദുബായ് റണ്ണിന് 1,46000 പേരും. ഇതിനു പുറമേ കൈറ്റ് ബീച്ച്, മുഷറിഫ് പാർക്ക്, എക്സ്പോ ഗ്രാമം എന്നിവിടങ്ങളിൽ ഫിറ്റ്നസ് വില്ലേജുകൾ നടത്തിയിരുന്നു. 

40 സ്പോർട്സ് പരിപാടികളും 10,000 സൗജന്യ ക്ലാസുകളും നടന്നു. ഈ ഫിറ്റ്നസ് വില്ലേജുകളിലും ഫിറ്റ്നസ് ഹബ്ബുകളിലുമായി 2,30,000 പേർ പങ്കെടുത്തു. പെഡൽ ടെന്നിസ് മുതൽ യോഗ വരെ ചെയ്ത് ആളുകൾ ഇതിന്റെ ഭാഗമായി. അടുത്ത വർഷത്തെ ഫിറ്റ്നസ് ചാലഞ്ച് ഒക്ടോബർ 28 മുതൽ നവംബർ 26 വരെ നടക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടെയ്ൽസ് എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹമ്മദ് അൽ ഖാജ അറിയിച്ചു. നാലു വർഷം കൊണ്ട് ഫിറ്റ്നസ് ചാലഞ്ചിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്കുകൾ. 

English Summary : Dubai Fitness Challenge was accepted by more than 16 lakh people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com