ADVERTISEMENT

റിയാദ്∙ 2020 ഏപ്രിലിനു ശേഷം ഏറ്റവും ഉയർന്ന എണ്ണ ഉൽപാദനം രേഖപ്പെടുത്തിയാൽ, 2021 ന്റെ നാലാം പാദത്തിൽ സൗദി അറേബ്യ ശക്തമായ സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ക്യാപിറ്റൽ ഇക്കണോമിക്സിൽ നിന്നുള്ള റിപ്പോർട്ട്. ഒക്ടോബറിൽ പ്രതിദിനം ഏകദേശം 9.76 ദശലക്ഷം ബാരലുകളാണ് ഉൽപാദിപ്പിക്കപ്പെട്ടത്. 

 

ഇതു കോവിഡ് മഹാമാരിക്ക് മുമ്പുള്ള ഉൽപാദന നിലവാരത്തിന് തുല്യമായതായും ലണ്ടൻ ആസ്ഥാനമായുള്ള സാമ്പത്തിക കൺസൾട്ടൻസിയായ ക്യാപിറ്റൽ ഇക്കണോമിക്സിന്റെ വിശകലന വിദഗ്ധർ പറഞ്ഞു. മൊത്ത സമ്പദ്‌വ്യവസ്ഥയുടെ പർച്ചേസ് മാനേജർ സൂചിക ഒക്ടോബറിൽ 57.7 പോയിന്റിലേക്ക് താഴ്ന്നെങ്കിലും, മൂന്നാം പാദത്തിൽ എല്ലാ മേഖലകളിൽ നിന്നുമുള്ള ഉൽപാദനത്തിൽ അഭൂതപൂർവമായ വർധനവ് ഉണ്ടായി. ഇത് നാലാം പാദത്തിലേക്കും നീളാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 

 

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും അതിന്റെ സഖ്യകക്ഷികളും ചേർന്ന് ഒപെക് പ്ലസ് എന്നറിയപ്പെടുന്ന കരാറിന് കീഴിൽ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ പോകുന്നതിനാൽ 2022-ൽ ഈ  വളർച്ച 7.3 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും വിദഗ്ദർ ചൂണ്ടിക്കാട്ടി. ഇതു നിലവിൽ പ്രതീക്ഷിക്കുന്ന നിലവാരത്തെക്കാൾ വളരെ ശക്തമാണെന്നും ക്യാപിറ്റൽ ഇക്കണോമിക്സ് വിശകലന റിപ്പോർട്ട് അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com