ADVERTISEMENT

ദോഹ∙ മനസ്സിൽ മാത്രമല്ല കാലുകളിലും ഫുട്‌ബോൾ ആവേശം നിറച്ചു ഫിഫ ലോകകപ്പ് കാണാൻ സൗദി പൗരൻ അബ്ദുല്ല അൽ സലാമി ഖത്തറിലേക്കു  നടന്നു തുടങ്ങി.   

ഈ മാസം 9നാണ് അൽ സലാമി ജിദ്ദയിൽ നിന്നു യാത്ര തുടങ്ങിയത്. 1,600 കിലോമീറ്റർ താണ്ടി സൗദിയിലെ സൽവ ബോർഡർ ക്രോസിങ്ങിലൂടെ വേണം ഖത്തറിന്റെ അബു സമ്ര കര അതിർത്തിയിലേക്ക് എത്താൻ.   യാത്രാനുഭവങ്ങൾ ട്വിറ്ററിൽ പങ്കുവയ്ക്കുന്നുമുണ്ട്. അടുത്ത 60 ദിവസത്തിനുള്ളിൽ ദോഹയിലെത്തുമെന്നാണു പ്രതീക്ഷ. 

നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്സരങ്ങൾ. നവംബർ 22ന് ഉച്ചയ്ക്ക് 1.00 ന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് സൗദി അറേബ്യയും അർജന്റീനയും ഏറ്റുമുട്ടുന്ന ആദ്യമത്സരം. 

ഫിഫ ലോകകപ്പ് കാണാൻ നടക്കുന്ന രണ്ടാമൻ ആണ് അൽ സലാമി.  സ്‌പെയ്ന്ലെ മാഡ്രിഡിലെ  സാൻ സെബാസ്റ്റ്യൻ ഡി ലോസ് റിയെസിലെ മാറ്റപിനോനെറ സ്‌റ്റേഡിയത്തിൽ നിന്ന് നടന്ന സാഹസിക യാത്രികൻ സാന്റിയോഗോ സാൻചെസ് കോഗിഡോ ആണ് ഒന്നാമൻ. സാന്റിയാഗോ നടത്തം തുടങ്ങിയിട്ട് 8 മാസത്തിലധികമായി. അടുത്തിടെയാണ് ഇറാഖിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com