അറബിക് മറ്റു വിഷയങ്ങൾക്കൊപ്പം പഠിപ്പിക്കുന്നത് വീണ്ടും പരിശോധിക്കാൻ നിർദേശം
Mail This Article
×
ഷാർജ∙ ഇസ്‌ലാമിക്, സാമൂഹിക പാഠം എന്നീ വിഷയങ്ങൾക്കൊപ്പം അറബി ഭാഷാ പഠനം കൂടി ലയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു.
തീരുമാനം ഭാഷാ പഠനത്തെ ദോഷകരമായി ബാധിക്കും. റേഡിയോ പരിപാടിയിൽ ഒരു സ്വദേശി വനിത ഉന്നയിച്ച വിഷയമാണ് ഷെയ്ഖ് സുൽത്താൻ പരിഗണിച്ചതും തിരുത്താൻ ആവശ്യപ്പെട്ടതും.
അറബിക് പഠനത്തിനു സ്വന്തമായി പാഠ പുസ്തകം വേണമെന്നും മറ്റു വിഷയങ്ങൾക്കൊപ്പം ചേർത്തു പഠിപ്പിക്കേണ്ടതല്ലെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം തന്നെ അമ്പരിപ്പിച്ചെന്നും തീരുമാനം അനുവദിക്കാൻ കഴിയില്ലെന്നും ഭരണാധികാരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.