ADVERTISEMENT

അബുദാബി ∙വ്രതശുദ്ധിയുടെ ആത്മനിർവൃതിയിൽ റമസാനിലെ ആദ്യ നോമ്പ് തുറന്ന് വിശ്വാസികൾ. മഗ്‌രിബ് ബാങ്ക് വിളി കേട്ടതോടെയാണ്  14 മണിക്കൂറിലേറെ നീണ്ട ഉപവാസത്തിന് വിരാമമായത്.

 

ഒരു മാസം നീളുന്ന ഉപവാസത്തിന്റെ ആദ്യ ചുവട് വിജയകരമായി പിന്നിട്ടതോടെ പ്രാർഥനകളും സത്കർമങ്ങളും ഊർജിതമാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.

 

കുടുംബ സമേതം താമസിക്കുന്നവരും ഭക്ഷണ സൗകര്യം ഉള്ള ബാച്ചിലേഴ്സും താമസ സ്ഥലത്താണ് നോമ്പു തുറന്നത്. ചിലർ റസ്റ്ററന്റുകളിലും മറ്റുചിലർ പള്ളികളിലും ടെന്റുകളിലും മറ്റും ഏർപ്പെടുത്തിയ സമൂഹ നോമ്പുതുറയിലും പങ്കെടുത്തു.

 

ടെന്റുകൾ താരതമ്യേന കുറവായിരുന്നതിനാൽ പലയിടങ്ങളിലും നല്ല തിരക്കുണ്ടായിരുന്നു. സർക്കാരിന്റെയും അംഗീകൃത സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ലേബർ ക്യാംപുകളിൽ ഇഫ്താർ വിഭവങ്ങൾ എത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com