സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

health-insurance
Representative Image.
SHARE

ജിദ്ദ∙ സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു.  ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ  ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു സ്‌പോൺസർക്കു കീഴിൽ നാലിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം.

Also read: കീം: കണക്കും ഫിസിക്സും വിദ്യാർഥികളെ വലച്ചു

വ്യവസ്ഥകൾ തയാറാക്കാൻ കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷൂറൻസിന്റെ അധ്യക്ഷതയിൽ ഏതാനും വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും നിർദേശമുണ്ട്. നിലവിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലായിരുന്നു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ സ്വകാര്യ മേഖലാ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലുടമകൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ  നിർബന്ധമാണ്.

പുതിയ മന്ത്രിസഭാ തീരുമാന പ്രകാരം നാലും അതിൽ കുറവും ഗാർഹിക തൊഴിലാളികളുള്ള സ്‌പോൺസർമാർക്കു ഇളവുണ്ട്. ഇത്തരക്കാർക്ക് തുടർന്നും സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS