'വെള്ളക്കുപ്പികളും പ്ലാസ്റ്റിക് ബാഗുകളും വിമാനത്താവളത്തിലേക്ക് വേണ്ട'; സൗദി ഹജ് മന്ത്രാലയം

hajj
SHARE

റിയാദ്∙ ഹാജിമാർ വെള്ളക്കുപ്പികളും ദ്രാവക വസ്തുക്കളും പ്ലാസ്റ്റിക് ബാഗുകളും വിമാനത്താവളത്തിലേയ്ക്ക് കൊണ്ടുവരരുതെന്നു സൗദി ഹജ് മന്ത്രാലയം. തുണികളില്‍ പൊതിഞ്ഞ ലഗേജുകള്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും വിദേശ ഹാജിമാരെ സൗദി ഹജ് മന്ത്രാലയം ഓര്‍മിപ്പിച്ചു. ഹാജിമാര്‍ കൊണ്ടുവരുന്ന വിദേശ പണം, നാണയങ്ങള്‍, സമ്മാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവ അറുപതിനായിരം റിയാലിലേറെ മൂല്യമുള്ളതാവരുത്. അറുപതിനായിരം റിയാലില്‍ കൂടിയ മൂല്യമുള്ളതാണെങ്കില്‍ വിമാനത്താവളത്തില്‍ സമർപ്പിക്കണം.

Read Also: തല ചരിക്കാതെ കാണാം ചരിഞ്ഞ പള്ളി; അപൂർവ വാസ്തുവിദ്യ കൗതുകമാകുന്നു

അറുപതിനായിരത്തിലേറെ റിയാല്‍ വിലവരുന്ന സ്വര്‍ണക്കട്ടികളും ആഭരണങ്ങളും 3000 റിയാലിന് മുകളിലുള്ള വാണിജ്യ അളവിലുള്ള സാധനങ്ങള്‍, സിഗരറ്റ് അടക്കമുള്ള സെലക്ടീവ് ടാക്‌സ് ഏര്‍പ്പെടുത്തിയ വസ്തുക്കള്‍, ഇറക്കുമതി നിരോധിത വസ്തുക്കള്‍ എന്നിവ കൊണ്ടുവരുമ്പോഴുള്ള നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹാജിമാര്‍ സൗദിയിലേക്കു വരുമ്പോഴും കസ്റ്റംസ് വിഭാഗത്തിന്റെ പ്രത്യേക ഫോം പൂരിപ്പിച്ചു നൽകുകയും ചെയ്യണം.

English Summary:: saudi hajj ministry says hajj people should not bring water bottles and plastic bags to airport.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS